ചീത്തവിളിയൊന്നും സഹിക്കാനാകാതെ കരഞ്ഞിട്ടുണ്ട്, തെറ്റുകള്‍ ചെയ്തിട്ടാണ് സിനിമയിലെ ശരികള്‍ പഠിക്കാന്‍ പറ്റിയത്: ഉണ്ണി മുകുന്ദന്‍

സിനിമയില്‍ എത്തിയതിന് ശേഷം അഭിനയം നിര്‍ത്താമെന്ന് തോന്നിയിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍. സെറ്റുകളില്‍ നിന്നുമുണ്ടായ പ്രതിസന്ധികളെ തുടര്‍ന്നാണ് ഇങ്ങനെ തോന്നിപ്പോയത് എന്നാണ് നടന്‍ പറയുന്നത്. ഒരുപാട് പരിഹാസങ്ങള്‍ കേട്ടിട്ടുണ്ട്, ചീത്തവിളിയൊന്നും സഹിക്കാനാകാതെ കരഞ്ഞിട്ടുണ്ട് എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറയുന്നത്.

”സിനിമയില്‍ എത്തിക്കഴിഞ്ഞപ്പോള്‍ അഭിനയം നിര്‍ത്താം എന്ന് തോന്നിയിരുന്നു. എനിക്കൊപ്പവും അതിനു ശേഷവും സിനിമയിലെത്തിയവരെല്ലാം കേരളത്തില്‍ ജനിച്ചു വളര്‍ന്നവരാണ്. അവര്‍ക്ക് ഇവിടെ സൗഹൃദങ്ങളുണ്ട് ബന്ധുക്കളുണ്ട്. സിനിമാ സെറ്റിലും മറ്റുമുണ്ടാവുന്ന പ്രതിസന്ധികള്‍ പറയാന്‍ അവര്‍ക്ക് ഒരുപാട് പേരുണ്ട്.”

”ആദ്യകാലത്ത് എനിക്ക് ആരുമില്ലാത്ത അവസ്ഥയായിരുന്നു. മലയാളം എഴുതാനും വായിക്കാനും പോലും അറിയില്ല. അഭിപ്രായം ചോദിക്കാന്‍, മനസുതുറന്നു സംസാരിക്കാന്‍ ആരുമില്ല. ഒരുപാട് പരിഹാസങ്ങള്‍ കേട്ടിട്ടുണ്ട്. സിനിമയിലെ ബഹളവും ചീത്തവിളിയൊന്നും സഹിക്കാനാകാതെ കരഞ്ഞിട്ടുണ്ട്.”

”എല്ലാം ഉപേക്ഷിച്ച് ഒന്നുമാകാതെ തിരിച്ചു പോകാനും പറ്റില്ല. വല്ലാത്തൊരു കാലം. ലാലുചേട്ടന്റെ (ലാല്‍ജോസ്) വിക്രമാദിത്യനില്‍ എത്തിയപ്പോള്‍ ഞാന്‍ ഈ സിനിമയില്‍ വേണോ എന്ന് എനിക്ക് സംശയം തോന്നി. ലാലുച്ചേട്ടന്‍ ധൈര്യം തന്നുകൊണ്ടിരുന്നു. ആ സിനിമ കഴിഞ്ഞപ്പോഴാണ് എനിക്ക് മനസിലായത് ഒരു നടനായി നില്‍ക്കാനുള്ള യോഗ്യത എനിക്കുണ്ട്.”

”സിനിമയോടുള്ള സ്‌നേഹം സത്യസന്ധമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇവിടെ പിടിച്ചു നിന്നത്. ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടാണ് സിനിമയിലെ പല ശരികളും പഠിക്കാന്‍ പറ്റിയത്. ഇത്തരം അനുഭവങ്ങളാണ് ഉണ്ണി മുകുന്ദന്‍ എന്ന വ്യക്തിയെ ബില്‍ഡ് ചെയ്തത്.”

”ഒറ്റയ്ക്ക് നില്‍ക്കുന്നവരോട് ദൈവത്തിന് തോന്നുന്ന കാരുണ്യം അക്കാലത്ത് എനിക്കും കിട്ടിയിട്ടുണ്ട്. പ്രശ്നങ്ങളും വിവാദങ്ങളും ബുദ്ധിമുട്ടുകളും എല്ലാമുണ്ടായപ്പോള്‍ ഒറ്റയ്ക്കിരുന്ന് രക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചിട്ടുണ്ട്. ദൈവത്തിന് എന്നോടൊരു സഹതാപമുണ്ടെന്ന് തോന്നാറുണ്ട്” എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ