കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഒരുപാട് സ്ട്രഗിള്‍ ചെയ്താണ് താന്‍ സിനിമയില്‍ എത്തിയതെന്ന് നടന്‍ ടൊവിനോ തോമസ് തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് ടൊവിനോ പിന്നീട് നായകനായി മാറിയത്. കരിയറിന്റെ ആദ്യ ഘട്ടത്തില്‍ ഭക്ഷണം കഴിക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്നു എന്ന് പറയുകയാണ് ടൊവിനോ ഇപ്പോള്‍. ഒരു മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം വരെ താന്‍ കഴിച്ചിരുന്നു എന്നാണ് നടന്‍ പറയുന്നത്.

കാക്കനാട് താമസിച്ചിരുന്ന സമയത്ത് ഒരുപാട് ഭക്ഷണമൊന്നും വാങ്ങിച്ച് കഴിക്കാന്‍ പണമില്ലായിരുന്നു. ഒരു റൈസ് കുക്കറും കുറച്ച് അരിയും കുറച്ച് പയറും കാണും. വീട്ടില്‍ നിന്നും കൊണ്ടു വന്ന അച്ചാറും ഉണ്ടാകും. മാസങ്ങളോളം അതായിരുന്നു ഞങ്ങളുടെ ഭക്ഷണം. ഒരിക്കല്‍ തീവ്രം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്ന സമയം.

ജവാന്‍ ഓഫ് വെള്ളിമല എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്നത് ഞങ്ങളുടെ മുകളിലത്തെ ഫ്ളാറ്റിലാണ്. അതിന്റെയും മുകളിലായിരുന്നു ടെറസ്. ജവാന്‍ ഓഫ് വെള്ളിമലയുടെ സെറ്റിലെ പെട്ടിക്കട പൊളിച്ച് സാധനങ്ങളൊക്കെ ടെറസില്‍ കൊണ്ട് വച്ചിരുന്നു. കാലാവധി കഴിയാത്ത മാഗി, ബിസ്‌ക്കറ്റ്, ഒക്കെയുണ്ടായിരുന്നു. അതായിരുന്നു കുറച്ച് കാലം ഞങ്ങളുടെ ഭക്ഷണം.

ഞങ്ങള്‍ക്ക് വീട്ടില്‍ പോയാല്‍ നല്ല ഭക്ഷണം കിട്ടും. പക്ഷെ സിനിമ എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണല്ലോ. എനിക്ക് അന്ന് ബുള്ളറ്റുണ്ടായിരുന്നു. അതിനാല്‍ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പോകുന്നതും ഭക്ഷണം വാങ്ങിക്കാന്‍ പോകുന്നതുമൊക്കെ ഞാനായിരുന്നു. ദാരിദ്ര്യം ആണെങ്കിലും ഞങ്ങളുടെ ഇടയില്‍ സന്തോഷമായിരുന്നു.

വിഷമിച്ചിരിക്കുമ്പോള്‍ കരച്ചില്‍ വരുമ്പോള്‍ കണ്ണീര് തുടച്ച് ചിരിച്ചു കൊണ്ട് സെല്‍ഫി എടുക്കും, എന്നെങ്കിലും സന്തോഷം വരുമ്പോള്‍ പോസ്റ്റ് ചെയ്യാമെന്ന് പറഞ്ഞായിരിക്കും ഫോട്ടോ എടുക്കുക. കയ്യില്‍ പൈസ വരുമ്പോള്‍ പൈസ ഉള്ളതു പോലെയും ഇല്ലാത്തപ്പോള്‍ ഇല്ലാത്തതു പോലെയും ജീവിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ ടൊവിനോ പറഞ്ഞിരിക്കുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ