ആ സമയത്ത് 85 കിലോയുള്ള ക്യമറാമാന്‍, പത്തിരുപത് കിലോയുള്ള ക്യാമറയും തോളത്ത് വച്ച് എന്റെ നെഞ്ചത്ത് ഇരിക്കുകയായിരുന്നു: ടൊവിനോ

വയലന്‍സ് രംഗങ്ങള്‍ കാണുമ്പോള്‍ ഒരു പ്രശ്‌നവും ഇല്ലാതെ ഇരിക്കുന്ന ആളുകള്‍ റൊമാന്റിക് സീനുകള്‍ കാണുമ്പോള്‍ മുഖം താഴ്ത്തുന്നത് വിരോധാഭാസമായി തോന്നിയിട്ടുണ്ടെന്ന് നടന്‍ ടൊവിനോ തോമസ്. സിനിമകളിലെ ഇന്റിമേറ്റ് സീനുകള്‍ ചിത്രീകരിക്കുന്നതിനെ കുറിച്ചാണ് താരം മനസു തുറന്നത്.

ഇന്റിമേറ്റ് സീന്‍ അഭിനയിക്കുക എന്നാല്‍ നടനേയും നടിയേയും ഒരു റൂമിലാക്കിയിട്ട് ക്യാമറ റോള്‍ ചെയ്തിട്ട് എന്തേലും കാണിച്ചോ എന്ന് പറഞ്ഞിട്ട് ഓടിപ്പോകുന്ന പരിപാടിയല്ല. മറ്റെല്ലാ സീനുകളേയും പോലെ തന്നെ ഷോട്ട് ഡിവിഷനൊക്കെ ചെയ്തിട്ടുള്ള ഷൂട്ടിംഗ് പ്രോസസാണ് ഇത്തരം സീനുകളുടേതെന്നും ടൊവിനോ പറയുന്നു.

കള സിനിയില്‍ ബെഡില്‍ കിടന്ന് ഭാര്യയുടെ മുഖം പിടിച്ച് സംസാരിക്കുന്ന ഒരു സീനുണ്ട്. സിനിമയില്‍ തന്റെ മുഖം കാണുന്നത് ദിവ്യയുടെ കണ്ണിലൂടെയാണ്. എന്നാല്‍ ആ സമയത്ത് 85 കിലോയുള്ള ക്യമറാമാന്‍ പത്തിരുപത് കിലോയുള്ള ക്യാമറയും തോളത്ത് വെച്ചിട്ട് തന്റെ നെഞ്ചത്ത് ഇരിക്കുകയായിരുന്നു.

പിറ്റേ ദിവസം നടു വേദനയായിരുന്നു. എന്നിട്ടാണ് താന്‍ റൊമാന്റിക്കായി അഭിനയിക്കുന്നത് എന്ന് ടൊവിനോ പറയുന്നു. ആള്‍ക്കാരെ തല്ലി കൊല്ലുന്നതും ബെഡ് റൂം സീന്‍ കാണിക്കുന്നതും രണ്ടും അഭിനയമാണെന്നും സിനിമയാണെന്നും ആളുകള്‍ക്ക് അറിയാം. എന്നാല്‍ റൊമാന്റിക് സീന്‍ കാണുമ്പോള്‍ മുഖം താഴ്ത്തുന്നത് വിരോധാഭാസമായി തോന്നിയിട്ടുണ്ടെന്നും ടൊവിനോ പറയുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു