'ഞാനും രഞ്ജിനിയും ലെസ്ബിയൻ ആണെന്ന് പറഞ്ഞു, പക്ഷെ ഞാൻ അതല്ല'; ഗായിക രഞ്ജിനി ജോസ്

മലയാളികൾക്ക് പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. നിരവധി ജനപ്രിയ ഗാനങ്ങൾ ഗായികയുടേതായുണ്ടെങ്കിലും സംഗീതത്തോടൊപ്പം അഭിനയത്തിലും കഴിവ് തെളിയിച്ച താരം നിരന്തരം ഗോസിപ്പ് കോളങ്ങളിലും അകപ്പെടാറുണ്ട് എന്നതും ശ്രദ്ധേയമാണ്. അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനൊപ്പം ചേർത്താണ് രഞ്ജിനി ജോസ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയാറുള്ളത്.

രഞ്ജിനിക്കെതിരെ പല പ്രചാരണങ്ങളും പ്രചാരണങ്ങളും അടുത്ത കാലത്തായി നടന്നിരുന്നു. അതിൽ ഒന്ന് ഗായകൻ വിജയ് യേശുദാസുമായി പ്രണയത്തിലാണെന്നായിരുന്നു. അവതാരക രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധത്തിലാണെന്ന പ്രചാരണമായിരുന്നു മറ്റൊന്ന്. എന്നാൽ ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് താരം. രഞ്ജിനി ഹരിദാസിൻ്റെ യൂട്യൂബ് ചാനലിലെ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നതിനിടെയാണ് ഗായികയുടെ പ്രതികരണം. വിജയ് യേശുദാസും താനും ഡേറ്റിംഗിലാണെന്ന് ആളുകൾ പറഞ്ഞുനടന്നുവെന്നും എന്നാൽ തങ്ങൾ ഡേറ്റ് ചെയ്തിട്ടില്ലെന്നും രഞ്ജിനി പറയുന്നു. വിജയ് യേശുദാസ് തന്റെ ബാല്യകാല സുഹൃത്താണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

കൂടാതെ രഞ്ജിനി ഹരിദാസുമായുള്ള ലെസ്ബിയൻ ബന്ധത്തെക്കുറിച്ചും രഞ്ജിനി ജോസ് സംസാരിച്ചു. എന്നെയും രഞ്ജിനി ഹരിദാസിനേയും ചേർത്ത് ആളുകൾ വിവരക്കേട് പറഞ്ഞു. ലെസ്ബിയൻ ആണെന്നാണ് പറഞ്ഞത്. ലെസ്‌ബിയൻ എന്ന് വിളിക്കുന്നതല്ല തന്റെ പ്രശ്നം എന്നും എനിക്ക് അവരോട് ഒരു എതിർപ്പുമില്ലെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. പക്ഷേ, ഞാൻ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് ഇപ്പോഴാണ് നിങ്ങൾ അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടുവരണമെന്നില്ല എന്ന് താൻ പറഞ്ഞുവെന്നും രഞ്ജിനി പറഞ്ഞു.

രഞ്ജിനി പറഞ്ഞത്

‘കൊവിഡ് കാലത്തിന് ശേഷം, ആളുകൾ സെൻസെറ്റീവും ഇൻസെൻസിറ്റീവുമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നെയും സഹഗായകനെക്കുറിച്ചും എന്നെയും നിന്നെയും കുറിച്ചും വാർത്തകൾ വന്നതും അതിനെതിരെ പ്രതികരിക്കേണ്ടി വന്നതും അതാണ്. ഇൻസെൻസിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാൽ പിന്നെ തുടരെ വന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ ഒരിക്കൽ പ്രതികരിച്ച് അവസാനിപ്പിച്ചത്. അന്ന് ഒരുപാട് പേർ എന്നെ പിന്തുണച്ച് രംഗത്തെത്തി. വിജയ് യേശുദാസും ഞാനും ഡേറ്റിംഗിലാണെന്ന് പറഞ്ഞുനടന്നു. പക്ഷേ, അവൻ എൻ ബാല്യകാല സുഹൃത്താണ്. ഞങ്ങൾ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവർക്കാണ് ഭ്രാന്ത്. എന്റെയടുത്ത് നേരിട്ട് ചിലർ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അവൻ എൻ്റെ സുഹൃത്താണ്. അന്ന് മുതൽ അറിയാം. വിജയ് യേശുദാസിനെ ഞാൻ എന്തിന് ഡേറ്റ് ചെയ്യണം. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇതൊക്കെ കരൺ ജോഹറിൻ്റെ സിനിമയിൽ നടക്കുമായിരിക്കും. എന്നാൽ എൻ്റെ ജീവിതത്തിൽ അങ്ങനെ സംഭവിക്കില്ല. പിന്നെ എന്നെയും നിന്നെയും (രഞ്ജിനി ഹരിദാസ്) ചേർത്താണ് ആളുകൾ വിവരക്കേട് പറഞ്ഞത്. നമ്മൾ ലെസ്ബിയൻ ആണെന്നാണ് പറഞ്ഞത്. ലെസ്‌ബിയൻ എന്ന് വിളിക്കുന്നതല്ല എൻ്റെ പ്രശ്നം. എനിക്ക് അവരോട് ഒരു എതിർപ്പുമില്ല. പക്ഷേ, ഞാൻ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് ഇപ്പോഴാണ് നിങ്ങൾ അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടുവരണമെന്നില്ല എന്ന് ഞാൻ പറഞ്ഞു’.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ