ശരിയായ സമയത്ത് ശരിയായ വ്യക്തി ജീവിതത്തിലേക്ക് വരും; ചിലപ്പോൾ തെറ്റായ വഴികളിലൂടെ പോയെന്നിരിക്കും, ഒടുവിൽ ഒരു സ്റ്റോപ്പിൽ എത്തും: ആര്യ

ആര്യ ബഡായിയും സിബിൻ ബഞ്ചമിനും മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ട് സെലിബ്രിറ്റികളാണ്. മുൻപ് വിവാഹം കഴിഞ്ഞ ഇരുവർക്കും മക്കളുണ്ട്. ഈ അടുത്താണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മകളുടെ പൂർണ സമ്മതപ്രകാരമാണ് വിവാഹം നടന്നത്. ജിഞ്ചർ മീഡിയ എന്റർടെയിൻമെന്റ്സിന്റെ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

തിരുച്ചിത്രമ്പലം എന്ന സിനിമയുടെ കഥയും തന്റെയും സിബിന്റെയും ജീവിതവും ഒരുപോലെയാണെന്നും പറയുകയാണ് ആര്യ. ശരിയായ സമയത്ത് ശരിയായ വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് വരും. ചിലപ്പോൾ നമ്മൾ ചില തെറ്റായ വഴികളിലൂടെ പോയെന്നിരിക്കും. അതൊരു അനുഭവമായി എടുത്താൽ മതി. ജീവിതമാണ്. പക്ഷെ ഒടുവിൽ നമ്മൾ ഒരു സ്റ്റോപ്പിൽ എത്തും. അതാണ് അനുയോജ്യനായ പങ്കാളി. അതിന് പ്രായമോ സമയമോ ഇല്ല.

ഞങ്ങൾ ഇന്നൊരു തീരുമാനമെടുത്തു. ഞങ്ങൾക്ക് രണ്ട് പേർക്കും ഒരു സ്ഥലത്താണ് പ്രോ​ഗ്രാമെങ്കിൽ ഖുശി ഞങ്ങളുടെ കൂടെ ഉണ്ടാകും. രണ്ട് പേർക്കും രണ്ട് സ്ഥലത്താണ് പ്രോ​ഗ്രാമെങ്കിൽ ആരെങ്കിലും ഒരാൾ കോംപ്രമെെസ് ചെയ്യണം എന്നാണ് തീരുമാനമെന്നും സിബിനും ആര്യയും പറയുന്നു.

ഒരു കുട്ടിയെ ആ​ഗ്രഹിക്കുന്ന അച്ഛൻ സിബിനിലുണ്ടെന്ന് ഞാൻ മനസിലാക്കി. അത് കണ്ട് അനുഭവിച്ച ആളായത് കൊണ്ട് എനിക്കറിയാം. കൊച്ചിനെ വളർത്താൻ മുട്ടി നിൽക്കുന്ന അച്ഛനാണ്. അതിനുള്ള ചാൻസ് സിബിന് കിട്ടുന്നില്ല. കുറേ പരിശ്രമിച്ചിട്ടും കിട്ടുന്നില്ലായിരുന്നു എന്നും ആര്യ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക