'ഹോം എന്ന സിനിമ ഫൈനല്‍ ജൂറി കണ്ടിരുന്നു'; നിര്‍മ്മാതാവിനെ നോക്കിയല്ല സിനിമയെ വിലയിരുത്തുന്നതെന്ന് സുന്ദര്‍ ദാസ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തിരഞ്ഞെടുപ്പില്‍ ഹോം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്. ഹോം സിനിമ ജൂറി കണ്ടില്ലെന്ന് പറയുന്നത് തെറ്റാണെന്നും നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ജൂറി സിനിമ കണ്ടില്ല എന്ന് ‘ഹോം’ എന്ന സിനിമയെക്കുറിച്ചും പലരും പറയുന്നത് ശ്രദ്ധയില്‍ പെട്ടു. ഹോം എന്ന സിനിമ ഫൈനല്‍ ജൂറി കണ്ടതാണ്. നിര്‍മാതാവിനെതിരെ ആരോപണം വന്നതുകൊണ്ടാണ് ഹോം പരിഗണിക്കാത്തത് എന്ന് പറയുന്നത് ഒട്ടും ശരിയല്ല. നിര്‍മാതാവിനെ നോക്കിയല്ല ഓരോ സിനിമയും ജഡ്ജ് ചെയ്യുന്നത്.’

‘ഓരോ വിഭാഗത്തിലും അതാത് മേഖലയില്‍ പ്രാവീണ്യം ഉള്ളവരാണ് സിനിമ കാണുന്നത്. ഓരോ സിനിമ കാണുമ്പോഴും അതില്‍ എന്താണ് മികച്ചത് എന്ന് നോട്ട് ചെയ്താണ് പോകുന്നത് അല്ലാതെ ‘ആര്‍ക്കറിയാം’ കണ്ട ഉണ്ടനെ ”ആ ബിജു മേനോന് അവാര്‍ഡ് കൊടുക്കാം” എന്ന് തീരുമാനിക്കുകയല്ല.’

‘ഹോം, കുറുപ്പ് തുടങ്ങി എല്ലാ സിനിമയും ജൂറി കണ്ടിട്ടാണ് അവാര്‍ഡ് പ്രഖ്യാപനം ഉണ്ടായത്. എന്തുകൊണ്ട് ഒരു സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്ന് അന്വേഷിക്കുമ്പോള്‍ എന്തുകൊണ്ട് മറ്റൊരു സിനിമയ്ക്ക് അവാര്‍ഡ് കിട്ടി എന്നുകൂടി അന്വേഷിക്കണം.’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍ ദാസ് പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം