'മുരളി നായകനായെത്തിയ ആ സിനിമ നിർമ്മാതാവിന് ഉണ്ടാക്കിയത് വലിയ നഷ്ടമായിരുന്നു';മനസ്സ് തുറന്ന് കെ. ജി നായർ

മുരളിയെ നായകനാക്കി സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രായിക്കര പാപ്പാൻ. ചിത്രം ജനപ്രിയമായി മാറിയിരുന്നെങ്കിലും വിചാരിച്ചത്ര ലാഭം സിനിമയ്ക്ക് ലഭിച്ചിരുന്നില്ല. ചിത്രത്തിൽ ആദ്യം നിർമ്മാതാവായി എത്തിയത് കെ. ജി നായർ ആയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറാനിടയായ സാഹചര്യവും പകരം വന്ന നിർമ്മാതാവിന് ഉണ്ടായ നഷ്ടങ്ങളും തുറന്നു പറയുകയാണ് കെ. ജി നായർ ഇപ്പോൾ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

താൻ ആ സിനിമ ചെയ്യാൻ തീരുമാനിച്ചത് അതിന്റെ കഥ തനിക്ക് ഇഷ്ടപ്പെട്ടുകൊണ്ടാണ് എന്നാൽ ഷൂട്ടിങ്ങ് തുടങ്ങിയപ്പോൾ മുതൽ ആ സിനിമ തന്റെ കെെയ്യിൽ നിൽക്കില്ലെന്ന് തോന്നിയത് കൊണ്ടാണ് താൻ ആ സ്ഥാനത്ത് നിന്ന് മാറിയത്. എസ്. കെ ഭദ്രയാണ് പിന്നീട് നിർമ്മാണം ഏറ്റെടുത്തത്. പിന്നീട് സിനിമയ്ക്ക് വിചാരിച്ച ലാഭം കിട്ടിയില്ലെന്ന് താൻ അറിഞ്ഞിരുന്നെങ്കിലും അതിനെപ്പറ്റി കൂടുതൽ അന്വേഷിച്ചില്ല.

എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം മറ്റൊരു പടവുമായി താൻ അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴാണ് പ്രായിക്കര പാപ്പാൻ എന്ന ചിത്രം അദ്ദേഹത്തിന് ഉണ്ടാക്കിയ നഷ്ടത്തെപ്പറ്റി അറിയുന്നത്. സിനിമയുടെ ലൊക്കേഷൻ കാട്ടാണ്. അതുകൊണ്ടു തന്നെ പലപ്പോഴും കുറച്ച് സമയം മാത്രമാണ് ഷൂട്ടിങ്ങിന് ലഭിച്ചിരുന്നത്.

35 ദിവസം കൊണ്ട് തീരേണ്ട ഷൂട്ടിങ്ങ് തീർന്നത് 75 ദിവസം കൊണ്ടാണ് അതുപോലെ ആന പാപ്പൻമാർക്കും ആനയ്ക്കും കൂടുതൽ പണം നൽകേണ്ടി വന്നു. അവസാനം നിർമ്മാതാവിന്റെ കെെയ്യിലുണ്ടായിരുന്ന പണം മുഴുവൻ ഇറക്കിയാണ് ഷൂട്ടിങ്ങ് തീർത്തത്. സിനിമ വിതരണത്തിന് നിന്നയാളുടെ പക്ഷത്ത് നിന്ന് ഉണ്ടായ അനാസ്ഥയും ഒരു പരിധി വരെ നിർമ്മാതാവിനെ തകർക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ