'സിനിമ വ്യവസായത്തില്‍ ഇപ്പോഴും സ്ത്രീ വിരുദ്ധത'; എനിക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു: തമന്ന

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴും സ്ത്രീവിരുദ്ധത നിലനില്‍ക്കുകയാണെന്ന് നടി തമന്ന ഭാട്ടിയ. ഒരു പുരുഷന്റെ അഭിപ്രായത്തിന് നല്‍കുന്ന പ്രാമുഖ്യം ഒരിക്കലും സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക് ആരും നല്‍കാറില്ലെന്നും അവര്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്ത്രീവിരുദ്ധത ഇപ്പോഴും ഉണ്ട്. ഇത് ഒരു പുരുഷന്റെ ലോകമാണ്, ഞാനൊരു സ്ത്രീയാണ്’ എന്ന് നിരന്തരം പറയേണ്ടതില്ല, ഞാന്‍ ഒരു വ്യക്തിയാണ്, ഞാന്‍ ഒരു മനുഷ്യനാണ്. അതിനാല്‍ ഒരു മനുഷ്യനോട് പെരുമാറുന്നതുപോലെ എന്നോട് പെരുമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, തമന്ന പറഞ്ഞു.

‘നമ്മള്‍ ജോലി ചെയ്യുന്നതും ജീവിക്കുന്നതും തികച്ചും സ്ത്രീവിരുദ്ധമായ അന്തരീക്ഷത്തിലാണ്, അത് എത്ര തന്നെ നിഷേധിച്ചാലും അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം അതിനെ നേരിടുക എന്നതാണ്.

സ്ത്രീയുടെ അഭിപ്രായത്തേക്കാള്‍ പുരുഷന്റെ അഭിപ്രായത്തിനാണ് ഇവിടെ പലപ്പോഴും വില . അതിനാല്‍ എനിക്ക് ഒരുപാട് പ്രയാസം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. കാരണം ഒരു വിഷയത്തെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ അല്ലെങ്കില്‍ കാഴ്ച്ചപ്പാടുകള്‍ ഞാന്‍ നിരന്തരം വിവരിക്കേണ്ടതായി വരികയാണ്

കൂടാതെ അതേക്കുറിച്ച് ഒരു നല്ല അവബോധം സൃഷ്ടിക്കുക, കാരണം അടുത്ത തലമുറ ഇത്തരം പ്രവണത അത്ര നല്ലതല്ലെന്ന് മനസിലാക്കണം. സ്ത്രീവിരുദ്ധതയെ നിസ്സാരമായി ആയി കാണുന്ന പ്രവണത എനിക്ക് വിചിത്രമായി തോന്നാറുണ്ട്. നമ്മള്‍ തന്നെയാണ് മറ്റുള്ളവരെ ഈ വിഷയത്തില്‍ ബോധവത്കരിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്’, തമന്ന പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം