'സിനിമ വ്യവസായത്തില്‍ ഇപ്പോഴും സ്ത്രീ വിരുദ്ധത'; എനിക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു: തമന്ന

ഇന്ത്യന്‍ സിനിമയില്‍ ഇപ്പോഴും സ്ത്രീവിരുദ്ധത നിലനില്‍ക്കുകയാണെന്ന് നടി തമന്ന ഭാട്ടിയ. ഒരു പുരുഷന്റെ അഭിപ്രായത്തിന് നല്‍കുന്ന പ്രാമുഖ്യം ഒരിക്കലും സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക് ആരും നല്‍കാറില്ലെന്നും അവര്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്ത്രീവിരുദ്ധത ഇപ്പോഴും ഉണ്ട്. ഇത് ഒരു പുരുഷന്റെ ലോകമാണ്, ഞാനൊരു സ്ത്രീയാണ്’ എന്ന് നിരന്തരം പറയേണ്ടതില്ല, ഞാന്‍ ഒരു വ്യക്തിയാണ്, ഞാന്‍ ഒരു മനുഷ്യനാണ്. അതിനാല്‍ ഒരു മനുഷ്യനോട് പെരുമാറുന്നതുപോലെ എന്നോട് പെരുമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, തമന്ന പറഞ്ഞു.

‘നമ്മള്‍ ജോലി ചെയ്യുന്നതും ജീവിക്കുന്നതും തികച്ചും സ്ത്രീവിരുദ്ധമായ അന്തരീക്ഷത്തിലാണ്, അത് എത്ര തന്നെ നിഷേധിച്ചാലും അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം അതിനെ നേരിടുക എന്നതാണ്.

സ്ത്രീയുടെ അഭിപ്രായത്തേക്കാള്‍ പുരുഷന്റെ അഭിപ്രായത്തിനാണ് ഇവിടെ പലപ്പോഴും വില . അതിനാല്‍ എനിക്ക് ഒരുപാട് പ്രയാസം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. കാരണം ഒരു വിഷയത്തെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ അല്ലെങ്കില്‍ കാഴ്ച്ചപ്പാടുകള്‍ ഞാന്‍ നിരന്തരം വിവരിക്കേണ്ടതായി വരികയാണ്

കൂടാതെ അതേക്കുറിച്ച് ഒരു നല്ല അവബോധം സൃഷ്ടിക്കുക, കാരണം അടുത്ത തലമുറ ഇത്തരം പ്രവണത അത്ര നല്ലതല്ലെന്ന് മനസിലാക്കണം. സ്ത്രീവിരുദ്ധതയെ നിസ്സാരമായി ആയി കാണുന്ന പ്രവണത എനിക്ക് വിചിത്രമായി തോന്നാറുണ്ട്. നമ്മള്‍ തന്നെയാണ് മറ്റുള്ളവരെ ഈ വിഷയത്തില്‍ ബോധവത്കരിക്കേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്’, തമന്ന പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ