'രവിയേട്ടാ... നിങ്ങളെന്നെ മൂന്ന് തവണ കരയിപ്പിച്ചു എന്നാണ് അന്ന് റിമ കല്ലിങ്കൽ പറഞ്ഞത്'

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധയനായ നടനാണ് ടി.ജി.രവി. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം അഭിനയത്തിൽ സജീവമായി നിൽക്കുമ്പോഴാണ് ഇടവേള എടുക്കുന്നത്. പിന്നീട് അദ്ദേഹം ശക്തമായ തിരിച്ച് വരവ് നടത്തിയ ചിത്രമായിരുന്നു ’22 ഫീമെയിൽ കോട്ടയം’. ചിത്രത്തിൽ വളരെ കുറച്ച് സീനുകളിൽ മാത്രമേ അദ്ദേഹം അഭിനയിച്ചിട്ടുള്ളുവെങ്കിലും മികച്ച പ്രക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു അത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് നടന്ന രസകരമായ അനുഭവം പങ്കുവെച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ ഒരു റോളുണ്ടെന്ന് പറഞ്ഞാണ് ആഷിഖ് തന്നെ വിളിച്ചത്. കുറച്ച് സീനേയുള്ളു വെന്നും എന്നാൽ സിനിമയിലെ ഏറ്റവും ഇമോഷണലായിട്ടുള്ള ഭാ​ഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കത്തിലെ ഭാ​ഗങ്ങൾ താൻ പറയുന്നു അതാണ് സീൻ.

അങ്ങനെ ഷൂട്ടിങ്ങ് സമയത്ത് തന്നെ കൊണ്ടുപോയി ഒരു ഇടനാഴിയിൽ ഇരുത്തി. അവിടെ ആരും ഇല്ല. താൻ ഒറ്റയ്ക്ക് ഇരിക്കുന്നു ലെെറ്റിങ്ങ് ചെയ്തതും അത്പോലെയാണ്. സംവിധായകനും ക്യാമറമാനും പോലും ഇല്ല. ഡയലോ​ഗ് പറഞ്ഞോളു, താൻ ആക്ഷൻ ഒന്നും പറയുന്നില്ലെന്നാണ് ആഷിഖ് പറഞ്ഞത്. അങ്ങനെ താൻ ഇരുന്ന് ഒറ്റയ്ക്കായി എന്ന ഫീല് വന്നപ്പോഴാണ് ഡയലോ​ഗ് പറയാൻ തുടങ്ങിയത് അവസാനം ഡയലോ​ഗ് പറഞ്ഞ് തീരുമ്പോഴാണ് ക്യാമറ തന്റെ മുന്നിൽ വന്ന് നിൽക്കുന്നത് താൻ പോലും ശ്രദ്ധിക്കുന്നത്.

സീൻ കഴി‍ഞ്ഞതും എല്ലാവരും ഇമോഷണലായി കണ്ണു തുടക്കുന്നതാണ് താൻ കണ്ടത്. റിമ വന്ന് തന്നെ കെട്ടിപിടിച്ചു കരഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സിനിമ കണ്ട് കഴിഞ്ഞ് റിമ തന്നെ വിളിച്ചു രവിയേട്ടാ… സിനിമ മൂന്ന് തവണ ഞാൻ കണ്ടു മൂന്ന് തവണയും നിങ്ങളെന്നെ കരയിപ്പിച്ചുവെന്നാണ് പറ‍ഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക