വിവാഹമോചനത്തിനായി കോടതി മുറിയില്‍ എത്തിയപ്പോള്‍ ജഡ്ജിക്ക് തന്നെ അത്ഭുതമായിരുന്നു: സുരഭിലക്ഷ്മി

തന്റെ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി. 2014 ല്‍ ആണ് സുരഭിയും വിപിന്‍ സുധാകറും വിവാഹിതരായത്. 2017 ല്‍ ആയിരുന്നു വിവാഹ മോചനം. പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു വിവാഹം.എന്നാല്‍ വിവാഹത്തിന് ശേഷം മനസിലായി ഒരുമിച്ചു ജീവിക്കാന്‍ ആകില്ല എന്ന് മനസിലാക്കിയപ്പോഴാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും നടി പറഞ്ഞു.

രണ്ടോ മൂന്നോ മാസത്തെ പരിചയം മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു ആ വിവാഹം.എന്നാല്‍ വിവാഹത്തിന് ശേഷം ഞങ്ങള്‍ക്ക് മനസിലായി ഒരുമിച്ചു ജീവിക്കാനാകില്ല എന്ന്. ബന്ധം മോശം അവസ്ഥയിലേക്ക് പോകുന്നു എന്ന് മനസിലാക്കിയപ്പോഴാണ് വിവാഹമോചനം തേടുന്നത്- സുരഭി മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സുഹൃത്തുക്കള്‍ ആയാണ് പിരിഞ്ഞത്. വിവാഹമോചനത്തിനായി കോടതി മുറിയില്‍ എത്തിയപ്പോള്‍ ജഡ്ജിക്ക് തന്നെ അത്ഭുതമായിരുന്നു. ഇവരാണോ പിരിയാന്‍ പോകുന്നത് എന്നായിരുന്നിരിക്കും ചിന്ത. ഡിവോഴ്സായ ശേഷം അടുത്തുള്ള ചായക്കടയില്‍ പോയി ചായ കുടിച്ച് ഒരു സെല്‍ഫിയും എടുത്താണ് ഞങ്ങള്‍ പിരിയുന്നത്.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് പിരിയുവാന്‍ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. എന്നായിരുന്നു ഡിവോഴ്‌സിനെക്കുറിച്ച് സുരഭി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി