അത് എനിക്കും സംഭവിച്ചതാണ്, എന്നാൽ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല: സണ്ണി ലിയോൺ

സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമാണ് ഡീപ് ഫേക്ക് വീഡിയോകൾ. സിനിമ നടിമാരാണ് ഏറ്റവും കൂടുതൽ ഇത്തരത്തിൽ ഡീപ് ഫേക്കിന് ഇരയാവുന്നത്. ബോളിവുഡ് താരങ്ങളായ രശ്മിക മന്ദാന, കാജോൾ, ഐശ്വര്യ റായ് തുടങ്ങിയവർ ഇത്തരത്തിൽ ഡീപ് ഫേക്കിന് ഇരയായത് വലിയ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഡീപ് ഫേക്കുകളെ പറ്റി സംസാരിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. സെലിബ്രിറ്റികൾ അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരാണ് എന്നാണ് സണ്ണി ലിയോൺ പറയുന്നത്. കൂടാതെ തനിക്കും ഇത്തരത്തിൽ സംഭവച്ചിട്ടുണ്ടെന്നും സണ്ണി ലിയോൺ പറയുന്നു.

“ഡീപ്പ് ഫേക്ക് ഇപ്പോഴത്തെ ട്രെന്‍റായി വരുന്നതാണ്. എല്ലാവരും പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു. അതിനാല്‍ തന്നെ ഭയത്തേക്കാള്‍ സെലിബ്രിറ്റികൾ അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരാണ്. കഴിഞ്ഞ വർഷം വ്യാജ ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ നാം കണ്ടു. ഇത് വളരെക്കാലമായി ഉള്ളതാണ്. ഇത് പുതുമയുള്ള കാര്യമല്ല, പക്ഷെ ഇത്തരം സൌകര്യങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ മോശം ആള്‍ക്കാര്‍ക്ക് ലഭിക്കുന്നു എന്നതാണ് പ്രശ്നം.

ഇവ എനിക്ക് സംഭവിച്ചതാണ്, എന്നാൽ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. ഇത് എന്നെ മാനസികമായി ബാധിക്കാൻ ഞാൻ അനുവദിക്കുകയും ഇല്ല. എന്നാൽ ഇത് ദുരന്തമായി മാറുന്ന യുവ നടിമാരുണ്ട്, അത് അവരുടെ തെറ്റല്ലെന്ന് അവർ മനസ്സിലാക്കണം. അവർ തെറ്റൊന്നും ചെയ്തിട്ടില്ല.

അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ധൈര്യത്തോടെ പോയി അപ്പോള്‍ തന്നെ സൈബര്‍ സെല്ലില്‍ കേസ് കൊടുക്കണം. നിങ്ങളുടെ മുഖവും അടയാളവും അവർ ദുരുപയോഗം ചെയ്തുവെന്ന് പരാതി കൊടുക്കുക. പോലീസ് നടപടിയെടുക്കും. കൂടാതെ സോഷ്യൽ മീഡിയയിൽ പോലും നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത് അത് സാങ്കേതികമായി നീക്കം ചെയ്യണം. ഇവിടെ ഒരു സിസ്റ്റം ഉണ്ട് അത് ഉപയോഗിക്കണം.” എന്നാണ് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സണ്ണി ലിയോൺ പറഞ്ഞത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍