ഡിസ്‌കോ ഡാന്‍സ് കളിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ആദ്യമൊന്ന് പേടിച്ചു: സുധി കോപ്പ

ജോഷി സംവിധാനം ചെയ്ത “പൊറിഞ്ചു മറിയം ജോസ്” തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തില്‍ ബോളിവുഡ് കിങ് മിഥുന്‍ ചക്രവര്‍ത്തിയുടെ കടുത്ത ആരാധകനായാണ് ഡിസ്‌കോ ബാബു എന്ന കഥാപാത്രമെത്തുന്നത്. എന്നാല്‍ ഡിസ്‌കോ ഡാന്‍സ് കളിക്കേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പേടിച്ചു പോയെന്നാണ് ഡിസ്‌കോ ബാബുവായി എത്തിയ സുധി കോപ്പ പറയുന്നത്. ഡാന്‍സിന്റെ കാര്യം പറഞ്ഞതു മുതല്‍ പേടിച്ച് ഉറങ്ങിയിട്ടില്ലെന്നാണ് സുധി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.

“കൊച്ചിക്കാരാനാണ്. മികച്ച ഡാന്‍സേര്‍സിനെ കണ്ട് പരിചയവുമുണ്ട്. അതുകൊണ്ട് വല്ലാത്ത ടെന്‍ഷനായിരുന്നു. സുഹൃത്ത് ശ്രീജിത്താണ് ടിപ്‌സ് ഒക്കെ പറഞ്ഞ് തന്ന് സഹായിച്ചത്. വര്‍ക്കൗട്ടും ചെയ്തപ്പോള്‍ ആത്മവിശ്വാസം കൂടി. ഒരു പാട്ട് മുഴുവന്‍ കളിക്കേണ്ടി വരുമെന്നാണ് വിചാരിച്ചത്. എന്നാല്‍ ഭാഗ്യത്തിന് കുറച്ച് മാത്രമേ കളിക്കേണ്ടി വന്നുള്ളു” എന്നാണ് സുധി പറയുന്നത്.

ഡിസ്‌കോ ബാബു എന്ന കഥാപാത്രം താന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. സിനിമയില്‍ 10 വര്‍ഷം പിന്നിട്ട അവസരത്തില്‍ ഏറെ സംതൃപ്തി നല്‍കിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസെന്ന് താരം കൂട്ടിച്ചേര്‍ത്തു. ജോഷി എന്ന ഹിറ്റ്മേക്കര്‍ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സുധി പറഞ്ഞു.

“സാഗര്‍ ഏലിയാസ് ജാക്കി”യിലെ ചെറിയ വേഷത്തിലൂടെയാണ് സുധി സിനിമയിലേക്കെത്തിയത്. “സപ്തമശ്രീ തസ്‌ക്കര”, “ഉദാഹരണം സുജാത”, “ജോസഫ്” എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക