'ഹനുമാൻ ഗിയർ' ഉപേക്ഷിച്ചിട്ടില്ല; വരുന്നുണ്ട് ഒരു മാസ് ഐറ്റം; പുതിയ അപ്ഡേറ്റുമായി സംവിധായകൻ

കഴിഞ്ഞ ദിവസമാണ് ഫഹദ് ഫാസിലും വടിവേലുവും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റ് വന്നത്. മലയാളിയായ സംവിധായകൻ സുധീഷ് ശങ്കറിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. അപ്പോഴും പ്രേക്ഷകർ ചോദിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരു ചിത്രത്തെ കുറിച്ചായിരുന്നു.

‘ഹനുമാൻ ഗിയർ’ എന്ന പേരിൽ ഫഹദിനെ നായകനാക്കി സുധീഷ് ശങ്കർ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും അന്ന് പുറത്തുവിട്ടിരുന്നു. എന്നാൽ പിന്നീട് ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

എന്നാൽ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ സുധീഷ് ശങ്കർ. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നാണ് സംവിധായകൻ തന്നെ പറയുന്നത്. പുതുതായി പ്രഖ്യാപിച്ച ചിത്രത്തിന് ശേഷം ഹനുമാൻ ഗിയറിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് ഇപ്പോൾ സുധീഷ് അറിയിച്ചിരിക്കുന്നത്.

“ഞങ്ങള്‍ ഹനുമാന്‍ ഗിയര്‍ ഉപേക്ഷിച്ചിട്ടില്ല. ഒന്ന് തള്ളിവച്ചു എന്നേ ഉള്ളൂ. ആദ്യം തമിഴ് സിനിമ ചെയ്യാമെന്നു കരുതി. ‘ഹനുമാന്‍ ഗിയറി’ന് വലിയ തോതിലുള്ള വിഎഫ്എക്‌സ് വര്‍ക്ക് ആവശ്യമാണ്.

മൂന്ന് മാസം ഷൂട്ട് ചെയ്ത് ആറ് മാസത്തോളം സിജിഐയില്‍ വര്‍ക്ക് ചെയ്യാനാണ് പ്ലാന്‍. എന്നാല്‍ തമിഴ് ചിത്രം ഞങ്ങള്‍ക്ക് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു പ്രോജക്ടാണ്, അതിനാലാണ് ഞങ്ങള്‍ ഇതുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.” എന്നാണ് മാധ്യമം സിന്റിക്കേറ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സുധീഷ് ശങ്കർ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക