അവൾ കണ്ണ് തുറന്നപ്പോൾ വെള്ള നിറമായിരുന്നു, മെല്ലെ പോവുകയാണെന്ന് എനിക്കും മനസിലായി: മോനിഷയുടെ മരണത്തെക്കുറിച്ച് അമ്മ ശ്രീദേവി

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നടിയായിരുന്നു മോനിഷ. ചെറുപ്രായത്തിൽ തന്നെ അഭിനയ രം​ഗത്ത് സജീവമായിരുന്ന നടി ഏവരുടെയും ഇഷ്ടനായിക കൂടിയായിരുന്നു. തന്റെ 21-ാമത്തെ വയസിൽ ഒരു കാർ ആക്‌സിഡന്റിലാണ് മോനിഷ ഈ ലോകത്തോട് വിട പറ‍ഞ്ഞത്. ഇപ്പോഴിതാ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മോനിഷയ്ക്കുണ്ടായ അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് അമ്മയായ ശ്രീദേവി ഉണ്ണി.

‘അപകടം നടക്കുമ്പോൾ മോനിഷ എന്റെ മടിയിൽ കിടന്ന് ഉറങ്ങുകയായിരുന്നു. സമയം രാവിലെ ഏകദേശം ആറ് മണിയായി കാണും. ബസും കാറും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ആ കാര്യത്തെ കുറിച്ച് പറയുന്നത് തന്നെ വലിയ വിഷമമാണ്. അന്ന് കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞപ്പോൾ പിന്നിൽ നിന്നും വന്ന ബസ് കാറിനെ ഇടിച്ച് തെറിപ്പിച്ച് പോവുകയായിരുന്നു. കാർ എടുത്ത് ചാടി ഡിവൈഡറിന് മുകളിൽ കയറിയെന്ന് പറയുന്നു. അതൊന്നും എനിക്ക് തോന്നിയില്ല. ബസ് എന്തോ വന്ന് ഇടിക്കുന്നത് മാത്രമേ എനിക്ക് തോന്നിയുള്ളു. പക്ഷേ ഞാൻ ഡോർ തുറന്ന് അതിനകത്ത് നിന്നും തെറിച്ച് വീണതുകൊണ്ട് രക്ഷപെടുകയായിരുന്നു.

എന്റെ കാലിനാണ് പരിക്കേറ്റത്. എന്താണെന്ന് സംഭവിച്ചതെന്ന് എനിക്ക് വ്യക്തമായി മനസിലായിരുന്നു. എനിക്കെപ്പോഴും മോനിഷയുടെ മേൽ സ്‌നേഹമാണ്. അവളെ ദൈവീകമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാം പോയെന്ന് വീണപ്പോൾ തന്നെ മനസിലായി. ആദ്യം ഓട്ടോക്കാരാണ് ഞങ്ങളെ രക്ഷിക്കാൻ വന്നത്. എന്നെ ആദ്യം കൊണ്ട് പോകാൻ നോക്കിയെങ്കിലും മകളില്ലാതെ വരില്ലെന്ന് വാശിപ്പിടിച്ചു. അവർ മോനിഷയെ എടുത്ത് കൊണ്ട് വന്ന് ഓട്ടോറിഷയിൽ കയറ്റി. എന്റെ മടിയിൽ തന്നെയാണ് അവളെ കിടത്തിയത്. മുഖമൊക്കെ രക്തമായിരുന്നു. എവിടെ നിന്നാണ് അത് വരുന്നതെന്ന് മനസിലായില്ല. രണ്ട് കിലോമീറ്ററിനുള്ളിൽ തന്നെ ആശുപത്രി ഉണ്ടായിരുന്നു.

അവൾക്ക് തലയുടെ പിന്നിലാണ് ഗുരുതരമായ പരിക്കേറ്റത്. വേറെ എവിടെയും പ്രശ്‌നം തോന്നിയില്ല. ആശുപത്രിയിൽ ഈത്തിയിട്ടും ഞാൻ കൂടെതന്നെ നിന്നു. അമ്മേ എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ കണ്ണ് ശാന്തമായി തുറന്നു. അപ്പോൾ അവളുടെ കണ്ണിൽ വെള്ളനിറം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ കണ്ണുകൾ മെല്ലെ അടഞ്ഞു. അപ്പോൾ തന്നെ പോയി. അവൾ പോവുകയാണെന്ന് എനിക്കും മനസിലായി’ എന്നാണ് ശ്രീദേവി ഉണ്ണി പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ