'മോഹന്‍ലാലും ഞാനും തിയേറ്ററില്‍ വച്ച് കണ്ടുമുട്ടുന്ന സീനുണ്ട്, അത് കഴിഞ്ഞാണ് ട്രാക്കിലായത്'; തുറന്നു പറഞ്ഞ് സ്ഫടികം ജോര്‍ജ്

അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി മോഹന്‍ലാലിന്റെ വില്ലന്‍ ആയെത്തിയ നിമിഷങ്ങളാണെന്ന് സ്ഫടികം ജോര്‍ജ്. ഭദ്രന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയില്‍ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ ടെന്‍ഷനോടെയാണ് താന്‍ പോയത് എന്നാണ് ജോര്‍ജ് പറയുന്നത്.

മോഹന്‍ലാലിന്റെ എതിര്‍ വേഷത്തിലെത്തുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സ്ഫടികത്തില്‍ ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച വേഷമാണ്. ആടുതോമയുടെ എതിരാളിയായി താന്‍ വരുമ്പോള്‍ അതു വലിയ ടെന്‍ഷന്‍ നല്‍കിയ കാര്യമാണ്.

അല്‍പം ടെന്‍ഷനടിച്ചു തന്നെയാണ് താന്‍ സ്ഫടികത്തിന്റെ സെറ്റിലെത്തിയത്. എന്നാല്‍ ഓരോ സീനും ചെയ്തു തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി വന്നു. ഒരു നടനെന്ന നിലയില്‍ തനിക്ക് വളരാന്‍ മോഹന്‍ലാല്‍ വലിയ പ്രചോദനമായിട്ടുണ്ട്. എങ്ങനെ പ്രൊഫഷണലാകാമെന്നത് പഠിപ്പിച്ചു തന്നതും മോഹന്‍ലാലാണ്.

അതുവരെ താനൊരു അമച്വര്‍ ആര്‍ട്ടിസ്റ്റായിരുന്നു. സംവിധായകന്‍ ഭദ്രന്‍ സാറും തന്റെ വേഷത്തെ കുറിച്ച് കൃത്യമായി പറഞ്ഞുതന്നിരുന്നു. താങ്കള്‍ക്ക് മലയാള സിനിമയില്‍ ഇതിനെക്കാള്‍ മികച്ച വേഷം ഒരു പക്ഷേ ഇനി കിട്ടാനുണ്ടാകില്ലെന്നാണ് അന്നു ഭദ്രന്‍ എന്നോടു പറഞ്ഞത്.

അന്നതു കേട്ടപ്പോള്‍ അങ്ങനെ തോന്നിയില്ലെങ്കിലും അതു ശരിയാണെന്നു കാലം തെളിയിച്ചു. മോഹന്‍ലാലും താനും തിയേറ്ററില്‍ വെച്ച് കണ്ടുമുട്ടുന്ന സീനൊക്കെ ഗംഭീരമായി ചെയ്യാന്‍ കഴിഞ്ഞെന്ന് എല്ലാവരും പറഞ്ഞതോടെ പിന്നെ താന്‍ ട്രാക്കിലായി. സ്ഫടികം കാലത്തെ അതിജീവിക്കുന്ന സിനിമകളിലൊന്നാണ്.

ഇന്നും സ്ഫടികം ടിവിയില്‍ വരുമ്പോള്‍ ആദ്യമായി കാണുന്ന അതേ ത്രില്ലിലിരുന്ന് കാണാറുണ്ടെന്ന് പലരും പറയാറുണ്ട്. തന്റെ വേഷത്തിനു കൂടി കിട്ടുന്ന അംഗീകാരമായിട്ടാണ് താന്‍ ഈ വാക്കുകളൊക്കെ കേള്‍ക്കാറുള്ളത് എന്നാണ് ജോര്‍ജ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ