ഇഷ്ടമാണെന്ന് പരസ്പരം പറയാതെ ഒന്നിച്ച മണ്ഡോധരിയും ലോലിതനും; ശ്രീകുമാറുമായുള്ള വിവാഹത്തിലേക്കെത്തിയ കഥ പറഞ്ഞ് സ്‌നേഹ

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തനതായ അഭിനയ ശൈലിയിലൂടെ തങ്ങളുടെ ഇടം സ്വന്തമാക്കിയ ശ്രീകുമാറും സ്‌നേഹയും തമ്മില്‍ വിവാഹതിരാകുന്നു എന്ന വാര്‍ത്ത അപ്രതീക്ഷിതമായാണ് ആരാധകരിലേക്ക് എത്തിയത്. ബുധനാഴ്ച തൃപ്പൂണിത്തുറ പൂര്‍ണ്ണ ത്രയീശ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. വര്‍ഷങ്ങളായി സിനിമ സീരിയലുകളില്‍ സജീവമായ ഇരുവരും മറിമായം എന്ന പരിപാടിയിലൂടെയാണ് അധികം പ്രേക്ഷകരെ നേടിയത്. വിവാഹം വാര്‍ത്ത ആക്കണമെന്ന് ആഗ്രഹമില്ലായിരുന്നു എന്നാണ് സ്‌നേഹ പറയുന്നത്.

“വിവാഹം ഒരു വാര്‍ത്ത ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച്, കുടുംബങ്ങളും വളരെ അടുത്ത ആളുകളും മാത്രം പങ്കെടുക്കുന്ന വളരെ ചെറിയ ഒരു ചടങ്ങായിരുന്നു താല്‍പര്യം. എന്നു വച്ച്, സീക്രട്ട് ആയി വയ്ക്കണം എന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ പറയും മുമ്പേ വിവാഹ വാര്‍ത്ത പുറത്തു വന്നു.”

“ഇഷ്ടമാണ് എന്നൊന്നും ഞാനും ശ്രീയും പരസ്പരം പറഞ്ഞിട്ടില്ല. പ്രൊപ്പോസ് ചെയ്യലും ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമായി സംഭവിക്കുകയായിരുന്നു. ജീവിത സാഹചര്യങ്ങളുമായൊക്കെ ബന്ധപ്പെട്ട്, ഒന്നിച്ചു നില്‍ക്കാം എന്നു തോന്നുകയായിരുന്നു. അല്ലാതെ ആ തീരുമാനം എടുത്തത് ഏത് ദിവസമാണ്, ഏത് സമയത്താണ് എന്നൊന്നും പറയാന്‍ പറ്റില്ല. പ്രണയം ഉണ്ടായിരുന്നു. എന്നാല്‍ അതിനെക്കാള്‍, നമ്മളെ മനസിലാക്കുന്ന ഒരാള്‍, നമ്മുടെ കൂടെ നില്‍ക്കുന്ന ഒരാള്‍ എന്നതിനായിരുന്നു പരിഗണന. അങ്ങനെ ഒരാള്‍ തന്നെയാണല്ലോ കൂടെ വേണ്ടതും. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. ഞങ്ങള്‍ക്കിടയില്‍ ആഴമുള്ള ഒരു സൗഹൃദമുണ്ട്.” വനിതയുമായുള്ള അഭിമുഖത്തില്‍ സ്‌നേഹ പറഞ്ഞു.

Latest Stories

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍

ഓസ്ട്രേലിയക്കെതിരെ അങ്ങനെ ചെയ്തപ്പോൾ ലഭിച്ചത് പീക്ക് ലെവൽ സംതൃപ്തി, അവന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാക്കി, വെളിപ്പെടുത്തി രോഹിത് ശർമ്മ

മലയാളികൾ അല്ലെങ്കിലും കഴിവുള്ളവരെ ആദ്യം പുച്ഛിക്കുകയാണ് പതിവ്, ദുൽഖറിനെ കൂവിയോടിച്ചവരുണ്ട് : മാധവ് സുരേഷ്

പിവി അന്‍വര്‍ ഇനി മുസ്ലീം ലീഗില്‍? അന്‍വറിനെ ഉള്‍പ്പെടുത്തേണ്ടത് ചര്‍ച്ചചെയ്യണം, അന്‍വര്‍ ഒരു ഫാക്ടറാണെന്ന് മുസ്ലീം ലീഗ്

'ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നടപടി വൈകി, മൗനത്തിന്റെ വാത്മീകി ആയിരുന്നു പിണറായി'; വി ഡി സതീശൻ

'മോദി ഗുജറാത്തിലെ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയയാൾ, മോദിയും നെതന്യാഹുവും കൂട്ടക്കൊല നടത്തിയവർ'; ചർച്ചയായി സൊഹ്‌റാൻ മംദാനിയുടെ മുൻ നിലപാട്

ലഹരി ഉപയോഗിച്ചതു കൊണ്ട് ഒരു നല്ല സിനിമയും കൃതിയും ഉണ്ടായിട്ടില്ല, അതൊരു തെറ്റായ ധാരണയാണ്‌ ; പൃഥ്വിരാജ്