മലയാളികളുടെ സൗന്ദര്യബോധത്തിനു അനുസരിച്ച് ഫിറ്റാവുക എന്നത് പ്രോബ്ലമാറ്റിക്ക് ആണ്: സിതാര കൃഷ്ണകുമാർ

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി മികച്ച ഗാനങ്ങൾ സിതാരയുടെ ശബ്ദത്തിൽ നമ്മൾ കേട്ടിട്ടുണ്ട്. ഗായിക മാത്രമല്ല റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും സിതാര ഇപ്പോൾ സജീവമാണ്.

ഇപ്പോഴിതാ സൗന്ദര്യസങ്കൽപ്പത്തെ കുറിച്ചും സൗന്ദര്യബോധത്തെ കുറിച്ചും സംസാരിക്കുകയാണ് സിതാര. ഓണവും വിഷുവും വരുമ്പോൾ വേഷ്ടിമുണ്ട് ഉടുക്കുക, ചന്ദനക്കുറി ഇടുക എന്നതൊക്കെ നമ്മൾ ഉണ്ടാക്കി എടുത്തതാണ് എന്നാണ് സിതാര പറയുന്നത്. ഇതിന് പിന്നിൽ കച്ചവട താത്പര്യങ്ങൾ ഉണ്ടെന്നും, മലയാളികളുടെ ബോധത്തിനു അനുസരിച്ച് ഫിറ്റാവുക എന്ന് പറയുന്നത് പ്രോബ്ലമാറ്റിക്ക് ആയിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും സിതാര പറയുന്നു.

“മലയാളികളുടെ ബോധത്തിനു അനുസരിച്ച് ഫിറ്റാവുക എന്ന് പറയുന്നത് പ്രോബ്ലമാറ്റിക്ക് ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത്തരത്തിൽ ഒരു ബോധം നമ്മൾ ഉണ്ടാക്കി എടുത്തതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സത്യത്തിൽ മലയാളിക്ക് എന്ന രീതിയിൽ ഒരു സിസ്റ്റം നമ്മൾ ഉണ്ടാക്കി എടുത്തതാണ്. അങ്ങനെ ഒന്നില്ല ശരിക്കും.

ബ്യൂട്ടി സ്റ്റാൻഡേർഡ്സ് ഒക്കെ മാധ്യമങ്ങൾ അടക്കം നമ്മൾ ഉണ്ടാക്കി എടുത്തതാണ്. ഓണം വരുമ്പോൾ വിഷു വരുമ്പോൾ വേഷ്ടിമുണ്ട് ഉടുക്കുക, ചന്ദനക്കുറി ഇടുക എന്നതൊക്കെ നമ്മൾ ഉണ്ടാക്കി എടുത്തതാണ്. നമ്മൾ ഈ റൂട്ട്സിലേക്കോ, പിന്നാമ്പുറത്തേക്കോ ഒക്കെ പോയി കഴിഞ്ഞാൽ ഇതുമായി ഒന്നും അധികം ബന്ധം ഉണ്ടാകില്ല. അതിനൊക്കെ കച്ചവടം ഉണ്ട്.

സൗന്ദര്യം എന്നാൽ ഇന്നതാണ് എന്ന് നമ്മൾ സ്റ്റാൻഡേർഡൈസ്‌ ചെയ്യുകയാണ്. എനിക്ക് ഒരിക്കൽ അത് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ആളുകൾ എന്നോട് ചോദിച്ചു ബോഡി ഷെയ്മിങ് നേരിട്ടോ എന്ന്. ഒരിക്കൽ മേക്കപ്പ് ഒക്കെ മാറ്റിക്കൊണ്ട് ഞാൻ സംസാരിച്ചിരുന്നു, അന്ന് ആളുകൾ എന്നോട് ആരെങ്കിലും ഹർട്ട് ചെയ്തോ എന്ന് ചോദിച്ചിരുന്നു.

എന്നെ ആരും ഹർട്ട് ചെയ്തിട്ടല്ല ഞാൻ അങ്ങനെ സംസാരിക്കുന്നത്. പക്ഷേ നല്ലത് എന്ന രീതിയിൽ ആളുകൾ ചിന്തിക്കുന്നതാണ് വിഷയം. വേഷ്ടിയും മുണ്ടും ഒക്കെയുടുത്ത്, കാണാൻ നല്ല ഭംഗിയായി അണിഞ്ഞൊരുങ്ങി വന്നാൽ അത് നല്ല ഭംഗിയുള്ള സ്ത്രീ എന്നാകും ആളുകൾ പറയുന്നത്, ഇത് തന്നെ പുരുഷന്മാരുടെ കാര്യത്തിലും ഉണ്ട്. നമ്മൾ കുറച്ചു കംഫർട്ട് ആയ വേഷം ധരിച്ചാൽ സോഷ്യൽ റ്റാഗുകൾ വരും.

ഒരു മീഡിയത്തിന്റെ ഭാഗമായി നമ്മൾ വർക്ക് ചെയ്യുമ്പോൾ ഇത്തരം മേക്കപ്പിനെക്കുറിച്ചും ഡ്രസ്സിങ്ങിനെക്കുറിച്ചും വേണമെങ്കിൽ ചില കടും പിടിത്തങ്ങൾ ചെയ്യാം. പക്ഷെ ഞാൻ ചെയ്യാറില്ല. കാരണം അത് സമയനഷ്ട്ടമാണ്. ഈ വസ്ത്രം ഞാൻ എന്തിനു ധരിക്കണം എന്ന് വേണമെങ്കിൽ ചോദിക്കാം, അതിനു പോകാത്തതുകൊണ്ടാണ്, അല്ലാതെ അഭിപ്രായം ഇല്ലാത്തതുകൊണ്ടല്ല.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സിതാര പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ