നിങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തിന് എന്റെ നിഷ്‌കളങ്കതയോ സംസ്‌കാരമോ 'നല്ല പെണ്‍കുട്ടിത്തരമോ' ആയി ഒരു ബന്ധവുമില്ല: സിത്താര കൃഷ്ണകുമാര്‍

തന്റെ പഴയ വീഡിയോകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളോട് എതിര്‍പ്പ് പ്രകടപ്പിച്ച് ഗായിക സിത്താര കൃഷണകുമാര്‍. ചെറുപ്പത്തിലെ തന്നെ ഇന്നും ആളുകള്‍ ഓര്‍ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ ഇതിലെ ചില കമന്റുകള്‍ വിചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നിഷ്‌ക്കളങ്കയായിരുന്ന സിതാര എന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് സിത്താരയുടെ പോസ്റ്റ്. അശാസ്ത്രീയമായി ശബ്ദ പരിശീലനം നടത്തിയതിന്റെയും മത്സരങ്ങള്‍ക്ക് വേണ്ടി മറ്റു ഗായകരുടെ പാട്ടുകള്‍ നിരന്തരം പാടി പഠിച്ചതിന്റെയും ഭാഗമായാണ് ആ നേര്‍ത്ത ശബ്ദമുണ്ടായത് എന്ന് സിത്താര കുറിച്ചു.

സിത്താര കൃഷ്ണകുമാറിന്റെ കുറിപ്പ്:

എനിക്ക് 19 വയസ്സുള്ളപ്പോഴത്തെ വീഡിയോ ആണിത്. ചെറുപ്പത്തിലെ എന്നെ ആളുകള്‍ ഓര്‍ക്കുന്നതും അഭിനന്ദിക്കുന്നതും സന്തോഷം തന്നെയാണ്. അതില്‍ നന്ദിയുമുണ്ട്. പക്ഷെ ചില അഭിപ്രായങ്ങള്‍ വിചിത്രവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അതുകൊണ്ട് ചെറുപ്പക്കാരായ സംഗീത വിദ്യാര്‍ത്ഥികളോട് വോയ്സ് കള്‍ച്ചറിനെയും വോക്കല്‍ ട്രെയ്നിംഗിനെയും കുറിച്ച് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.

വീഡിയോയില്‍ ഞാന്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്ന ആ ശബ്ദത്തിന് എന്റെ നിഷ്‌കളങ്കതയോ സംസ്‌കാരമോ “നല്ല പെണ്‍കുട്ടിത്തരമോ” ആയി ഒരു ബന്ധവുമില്ല. വര്‍ഷങ്ങളോളം അശാസ്ത്രീയമായി ശബ്ദ പരിശീലനം നടത്തിയതിന്റെയും മത്സരങ്ങള്‍ക്ക് വേണ്ടി മറ്റു ഗായകരുടെ പാട്ടുകള്‍ നിരന്തരം പാടി പഠിച്ചതിന്റെയും ഭാഗമായാണ് ആ നേര്‍ത്ത ശബ്ദമുണ്ടായത്.

എനിക്ക് അന്നും പാടാന്‍ പറ്റുമായിരുന്നു, പക്ഷെ അത് ശരീരവും മനസുമൊന്നും അറിഞ്ഞും നിറഞ്ഞും പാടുന്നതായിരുന്നില്ല, വെറും തൊണ്ടയുടെ പണി മാത്രമായിരുന്നു. പിന്നീട് എന്റെ യഥാര്‍ത്ഥ ശബ്ദം കണ്ടെത്താന്‍ സഹായിച്ച അധ്യാപകരോടും വോയ്സ് ട്രെയ്നര്‍ ലിജോ കെ. ജോസിനോടും ഒരുപാട് നന്ദിയുണ്ട്.

ആ ശബ്ദം ആളുകള്‍ക്ക് ഇഷ്ടമാണോ അല്ലയോ എന്നുള്ളത് വേറെ കാര്യമാണ്. പക്ഷെ, ഞാന്‍ എന്റെ ശബ്ദത്തില്‍ പൂര്‍ണ്ണ തൃപ്തയാണ്. എനിക്ക് നല്ല സമാധാനവുമുണ്ട്. അതുമാത്രമാണ് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നതെന്ന് ഇന്നെനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും

Latest Stories

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി