ഇറോട്ടിക് സിനിമകള്‍ കാണുന്നതില്‍ എന്താ തെറ്റ്? ആക്ഷന്‍ സിനിമകളും ഡ്രഗ് യൂസേജും കാണുന്നതില്‍ കുഴപ്പമില്ല, ഇറോട്ടിസം വിഷയമാണ്: സിദ്ധാര്‍ഥ് ഭരതന്‍

ഇറോട്ടിക് സിനിമകള്‍ കാണുന്നതില്‍ എന്താണ് തെറ്റ് എന്ന് സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍. ഡ്രഗ് യൂസേജ് കണ്ട് കുട്ടികള്‍ ഇന്‍ഫ്‌ളുവന്‍സ് ആകും അതില്‍ വിഷയമില്ല. ആക്ഷന്‍ സിനിമകള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലേ പിന്നെന്താണ് ഇറോട്ടിസം കണ്ടാല്‍ കുഴപ്പം എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ ചോദിക്കുന്നത്.

”ഇറോട്ടിക് സിനിമകള്‍ വലിയ വിഷമായിട്ട് ഒന്നും എനിക്ക് തോന്നുന്നില്ല. എന്നാല്‍ കപട സദാചാരത്തിന് മുമ്പില്‍ മുട്ട് കുത്തേണ്ടി വരും. പക്ഷെ അത് അല്ലാതെ ഒരു ഇറോട്ടിക് സിനിമ കാണുന്നതില്‍ എന്താണ് ഇവിടെ വിഷയം. അതിന് എ സര്‍ട്ടിക്കറ്റ് ലഭിക്കുമ്പോള്‍ അത് അഡല്‍റ്റ്‌സിനുള്ള സിനിമ ആണല്ലോ.”

”സിനിമ അല്ലേലും അഡല്‍റ്റ്‌സ് ആണല്ലോ കാണുന്നത്, പിന്നെന്താ വിഷയം. ആക്ഷന്‍ കൂടുതലുള്ള സിനിമയെല്ലാം എ സര്‍ട്ടിഫൈഡ് ആണ്. അപ്പോള്‍ അതിന് വിഷയമില്ല, ഇറോട്ടിസം കാണുന്നതിനാണ് വിഷയം. ഡ്രഗ് യൂസേജ് കണ്ട് കുട്ടികള്‍ ഇന്‍ഫ്‌ളുവന്‍സ് ആകുന്നില്ലേ, പക്ഷെ അതൊക്കെ ഒക്കെയാണ്, ഇവിടെ ഇറോട്ടിസം ആണ് പ്രശ്‌നം.”

”സൊസൈറ്റി അവിടെ ക്ലോസ്ഡ് ആകാന്‍ തുടങ്ങും. കുറച്ചുകൂടി ഓപ്പണ്‍ ആയിട്ട് ഡീല്‍ ചെയ്യുകയാണെങ്കില്‍ ഇവിടുത്തെ പല പ്രശ്‌നങ്ങളും മാറും എന്നാണ് എന്റെ വിശ്വാസം” എന്നാണ് ദ ഫോര്‍ത്ത് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ ഭരതന്‍ പറയുന്നത്.

‘ചതുരം’ സിനിമ ഒരുക്കിയപ്പോള്‍ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ അഭിനയിച്ച നടി സാസ്വികയ്‌ക്കെതിരെ കടുത്ത വിമര്‍ശനവും എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിദ്ധാര്‍ഥ് ഭരതന്‍ സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 4ന് ആണ് ചിത്രം റിലീസ് ചെയ്തത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി