തെറ്റായ സീനുകളിലേക്ക് പോവുമ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ ആളുണ്ടായിരുന്നു, സീനുകള്‍ പറഞ്ഞ് മാറ്റുമെന്ന് സ്വാസിക കരുതിയിരുന്നു: സിദ്ധാര്‍ഥ് ഭരതന്‍

‘വാസന്തി’ സിനിമയുടെ ചില സീനുകള്‍ കണ്ടപ്പോഴാണ് സ്വാസികയെ ‘ചതുരം’ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ തോന്നിയതെന്ന് സിദ്ധാര്‍ഥ് ഭരതന്‍. ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെന്ന് ഒക്കെ ആദ്യമേ പറഞ്ഞിരുന്നു. എന്നാല്‍ തന്നോട് പറഞ്ഞ് അത്തരം സീനുകള്‍ മാറ്റാമെന്ന് സ്വാസിക വിചാരിച്ചിരുന്നു.

വാസന്തി സിനിമയിലെ ചില സീനുകള്‍ കണ്ടു. അവാര്‍ഡിന് അര്‍ഹയാണെന്ന് തോന്നി. എന്തുകൊണ്ട് ഈ പെണ്‍കുട്ടിയെ കാസ്റ്റ് ചെയ്ത് കൂടാ എന്ന് തോന്നി. അങ്ങനെ അവളുടെ രണ്ട് മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ കിട്ടി. ഇവള്‍ അഭിനയിക്കുമെന്ന് തോന്നി. സ്വാസികയെ സമീപിച്ചു.

അപ്പോഴാണ് ഇവര്‍ കുറേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. സ്വാസികയോട് കഥ പറഞ്ഞു. ഇത്തരം സീനുകള്‍ ഉണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഓക്കെ പറഞ്ഞു. കഥ പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞു. ഇപ്പോള്‍ ചില പ്രൊമോഷനുകളിലാണ് അവള്‍ പറയുന്നത് പിന്നീട് പറഞ്ഞ് സീനുകള്‍ മാറ്റിക്കാമെന്ന്.

പക്ഷെ അവള്‍ക്കും റോഷന്‍ മാത്യുവിനും സിനിമയെ മനസിലായി. എല്ലാവരുമായും ചര്‍ച്ച ചെയ്താണ് ഓരോ സീനുകളും ചെയ്തത്. അതൊക്കെ കാണുമ്പോള്‍ ഇത് സീരിയസ് ആയ സിനിമ ആണെന്ന് അവള്‍ക്കും മനസിലായി. സിനിമയിലെ സീനുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് നിര്‍മ്മാതാവ് വിനീതയ്ക്ക് അറിയാമായിരുന്നു.

തെറ്റായ സീനുകളിലേക്ക് പോവുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ അവരുണ്ടായിരുന്നു എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നത്. അതേസമയം, സിദ്ധാര്‍ഥ് ഭരതനുമായി പരിചയത്തിലായാല്‍ അഭിനയിക്കുമ്പോള്‍ ചില സീനുകള്‍ ഒഴിവാക്കാന്‍ പറയാമെന്ന് ആദ്യം കരുതിയിരുന്നതായി സ്വാസിക അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക