തെറ്റായ സീനുകളിലേക്ക് പോവുമ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ ആളുണ്ടായിരുന്നു, സീനുകള്‍ പറഞ്ഞ് മാറ്റുമെന്ന് സ്വാസിക കരുതിയിരുന്നു: സിദ്ധാര്‍ഥ് ഭരതന്‍

‘വാസന്തി’ സിനിമയുടെ ചില സീനുകള്‍ കണ്ടപ്പോഴാണ് സ്വാസികയെ ‘ചതുരം’ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ തോന്നിയതെന്ന് സിദ്ധാര്‍ഥ് ഭരതന്‍. ഇന്റിമേറ്റ് സീനുകള്‍ ഉണ്ടെന്ന് ഒക്കെ ആദ്യമേ പറഞ്ഞിരുന്നു. എന്നാല്‍ തന്നോട് പറഞ്ഞ് അത്തരം സീനുകള്‍ മാറ്റാമെന്ന് സ്വാസിക വിചാരിച്ചിരുന്നു.

വാസന്തി സിനിമയിലെ ചില സീനുകള്‍ കണ്ടു. അവാര്‍ഡിന് അര്‍ഹയാണെന്ന് തോന്നി. എന്തുകൊണ്ട് ഈ പെണ്‍കുട്ടിയെ കാസ്റ്റ് ചെയ്ത് കൂടാ എന്ന് തോന്നി. അങ്ങനെ അവളുടെ രണ്ട് മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ കിട്ടി. ഇവള്‍ അഭിനയിക്കുമെന്ന് തോന്നി. സ്വാസികയെ സമീപിച്ചു.

അപ്പോഴാണ് ഇവര്‍ കുറേ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. സ്വാസികയോട് കഥ പറഞ്ഞു. ഇത്തരം സീനുകള്‍ ഉണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഓക്കെ പറഞ്ഞു. കഥ പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞു. ഇപ്പോള്‍ ചില പ്രൊമോഷനുകളിലാണ് അവള്‍ പറയുന്നത് പിന്നീട് പറഞ്ഞ് സീനുകള്‍ മാറ്റിക്കാമെന്ന്.

പക്ഷെ അവള്‍ക്കും റോഷന്‍ മാത്യുവിനും സിനിമയെ മനസിലായി. എല്ലാവരുമായും ചര്‍ച്ച ചെയ്താണ് ഓരോ സീനുകളും ചെയ്തത്. അതൊക്കെ കാണുമ്പോള്‍ ഇത് സീരിയസ് ആയ സിനിമ ആണെന്ന് അവള്‍ക്കും മനസിലായി. സിനിമയിലെ സീനുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന് നിര്‍മ്മാതാവ് വിനീതയ്ക്ക് അറിയാമായിരുന്നു.

തെറ്റായ സീനുകളിലേക്ക് പോവുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാന്‍ അവരുണ്ടായിരുന്നു എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നത്. അതേസമയം, സിദ്ധാര്‍ഥ് ഭരതനുമായി പരിചയത്തിലായാല്‍ അഭിനയിക്കുമ്പോള്‍ ചില സീനുകള്‍ ഒഴിവാക്കാന്‍ പറയാമെന്ന് ആദ്യം കരുതിയിരുന്നതായി സ്വാസിക അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം