ആഡംബരത്തോട് വെറുപ്പാണ്, അവര്‍ എന്നെ വിളിക്കുന്നത് അംബാസിഡര്‍ കാറില്‍ വരുന്നയാള്‍ എന്ന്; സിദ്ദിഖ്

ആഢംബരത്തോട് തനിക്ക് താത്പര്യമില്ലെന്ന് നടന്‍ സിദ്ദിഖ്. കേരളത്തിന് അകത്തുള്ള തന്റെ യാത്രകളൊക്കെ അംബാസിഡര്‍ കാറിലാണെന്നും ഒരു ലക്ഷ്വറി സാധനത്തോടും തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. അത്തരത്തിലുള്ള കാറുപയോഗിക്കുന്നത് താന്‍ ഒരുപാട് കാലമായിട്ട് ഉപയോഗിക്കുന്ന കാര്‍ ആയതിനാലാണ്. ഒരിക്കലും അത്് കളയണം എന്ന് തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്.

നടന്‍ സിദ്ദീഖ് എന്നതിലുപരിയായി അംബാസിഡര്‍ കാര്‍ ഉപയോഗിക്കുന്നയാള്‍. എനിക്ക് അങ്ങനൊരു പേരും ആളുകള്‍ തരുന്നുണ്ട്. ഒന്നിനേയും വില കുറഞ്ഞ് കാണേണ്ടതില്ല. നമുക്കിപ്പോള്‍ കിട്ടാവുന്നതില്‍ ഏറ്റവും വില കുറഞ്ഞ കാറാണെങ്കിലും ആ കാറും എനിക്കൊരു വില തരുന്നുണ്ട്. അതിനേയും നിസാരയമായി കാണേണ്ടതില്ലെന്നും സിദ്ദീഖ് പറയുന്നു.

ആ കാര്‍ എന്നെ അത്രയും രക്ഷിച്ചിട്ടുണ്ട്. അതൊന്നും എന്റെ ജീവിതത്തില്‍ നിന്നും മാറരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. ആദ്യത്തെ കാര്‍ മാരുതി 800 ആയിരുന്നു. അത് വാങ്ങാനുള്ള കാശ് ജയറാമിന്റെ അമ്മയുടെ കൈയ്യില്‍ നിന്നുമാണ് വാങ്ങിയത്. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

എന്നാലും എന്റളിയാ ആണ് സിദ്ധീഖ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. നിരവധി സിനിമകളാണ് സിദ്ധീഖിന്റേതായി അണിയറയിലുള്ളത്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ് സിദ്ധീഖിന്റെ പുതിയ സിനിമ. പിന്നാലെ മോഹന്‍ലാല്‍ ചിത്രം റാം, വോയ്‌സ് ഓഫ് സത്യനാഥന്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക