ആഡംബരത്തോട് വെറുപ്പാണ്, അവര്‍ എന്നെ വിളിക്കുന്നത് അംബാസിഡര്‍ കാറില്‍ വരുന്നയാള്‍ എന്ന്; സിദ്ദിഖ്

ആഢംബരത്തോട് തനിക്ക് താത്പര്യമില്ലെന്ന് നടന്‍ സിദ്ദിഖ്. കേരളത്തിന് അകത്തുള്ള തന്റെ യാത്രകളൊക്കെ അംബാസിഡര്‍ കാറിലാണെന്നും ഒരു ലക്ഷ്വറി സാധനത്തോടും തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. അത്തരത്തിലുള്ള കാറുപയോഗിക്കുന്നത് താന്‍ ഒരുപാട് കാലമായിട്ട് ഉപയോഗിക്കുന്ന കാര്‍ ആയതിനാലാണ്. ഒരിക്കലും അത്് കളയണം എന്ന് തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്.

നടന്‍ സിദ്ദീഖ് എന്നതിലുപരിയായി അംബാസിഡര്‍ കാര്‍ ഉപയോഗിക്കുന്നയാള്‍. എനിക്ക് അങ്ങനൊരു പേരും ആളുകള്‍ തരുന്നുണ്ട്. ഒന്നിനേയും വില കുറഞ്ഞ് കാണേണ്ടതില്ല. നമുക്കിപ്പോള്‍ കിട്ടാവുന്നതില്‍ ഏറ്റവും വില കുറഞ്ഞ കാറാണെങ്കിലും ആ കാറും എനിക്കൊരു വില തരുന്നുണ്ട്. അതിനേയും നിസാരയമായി കാണേണ്ടതില്ലെന്നും സിദ്ദീഖ് പറയുന്നു.

ആ കാര്‍ എന്നെ അത്രയും രക്ഷിച്ചിട്ടുണ്ട്. അതൊന്നും എന്റെ ജീവിതത്തില്‍ നിന്നും മാറരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും താരം പറയുന്നു. ആദ്യത്തെ കാര്‍ മാരുതി 800 ആയിരുന്നു. അത് വാങ്ങാനുള്ള കാശ് ജയറാമിന്റെ അമ്മയുടെ കൈയ്യില്‍ നിന്നുമാണ് വാങ്ങിയത്. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

എന്നാലും എന്റളിയാ ആണ് സിദ്ധീഖ് അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. നിരവധി സിനിമകളാണ് സിദ്ധീഖിന്റേതായി അണിയറയിലുള്ളത്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ ആണ് സിദ്ധീഖിന്റെ പുതിയ സിനിമ. പിന്നാലെ മോഹന്‍ലാല്‍ ചിത്രം റാം, വോയ്‌സ് ഓഫ് സത്യനാഥന്‍ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു