പ്രേക്ഷകര്‍ക്ക് അസ്വസ്ഥതയായി, മോഹന്‍ലാലിന്റെ ആ രംഗങ്ങള്‍ വെട്ടിക്കളഞ്ഞു, 'സമ്മര്‍ ഇന്‍ ബത്‌ലേഹമി'ലെ ക്ലൈമാക്‌സ് മാറ്റി: സിബി മലയില്‍

സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തിയ ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബത്ലഹേം’. ചിത്രത്തില്‍ മഞ്ജു വാര്യരുടെ ആമി എന്ന കഥാപാത്രത്തിന്റെ കാമുകന്റെ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. ഒരൊറ്റ സീനില്‍ മാത്രമേ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും നിരഞ്ജന്‍ എന്ന കഥാപാത്രം തിയേറ്ററില്‍ ഇംപാക്ട് ഉണ്ടാക്കിയിരുന്നു.

എന്നാല്‍ മോഹന്‍ലാലിന്റെ മറ്റൊരു സീന്‍ ഉണ്ടായിരുന്നുവെങ്കിലും അത് വെട്ടിക്കളഞ്ഞു എന്നാണ് സിബി മലയില്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. രണ്ടാമതൊരു സീന്‍ തിയേറ്ററില്‍ വന്നതിന് ശേഷമാണ് കട്ട് ചെയ്ത് കളയുന്നത്. മഞ്ജു വാര്യരുടെ കഥാപാത്രത്തെ സുരേഷ് ഗോപിയുടെ ഡെന്നീസ് താലികെട്ടിയതിന് ഒരു ജസ്റ്റിഫിക്കേഷന്‍ വേണമെന്ന് കരുതി.

ജയിലില്‍ നിന്നും തിരികെ വീട്ടിലെത്തിയതിന് ശേഷം മഞ്ജുവിനെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറഞ്ഞ് മനസിലാക്കുന്നതാണ് സീന്‍. നീ സ്നേഹിച്ച ആള്‍ മരണത്തിലേക്ക് പോയി, എന്നിട്ടും നിന്നെ സ്നേഹിക്കുന്ന ഡെന്നീസിനെ മനസിലാക്കണം എന്ന് പറയുന്ന നീളമുള്ളൊരു സീനായിരുന്നു അത്. അതിനൊടുവില്‍ ആമി വന്നിരിക്കുന്ന ബെഞ്ചില്‍ നിരഞ്ജന്റെ സാന്നിധ്യമുണ്ടാവും.

മരണത്തിന് ശേഷം നിരഞ്ജന്റെ ആത്മാവ് തന്നോട് സംസാരിക്കുന്നതായി ഒരു തോന്നലാണ് ആ സീന്‍. വിവാഹം ചെയ്തത് ശരിയാണെന്നും ഡെന്നീസിനൊപ്പം സുഖമായി ജീവിക്കണമെന്നുമൊക്കെ നിരഞ്ജന്‍ സ്വപ്നത്തില്‍ വന്ന് പറയുന്ന തരത്തിലാണ് ആ രംഗം ചെയ്തത്. എന്നാല്‍ തിയേറ്ററില്‍ വന്നതിന് ശേഷം ഇത് പ്രേക്ഷകരില്‍ അസ്വസ്ഥത ഉണ്ടാക്കി.

ലാലിന് സൂപ്പര്‍ താരപരിവേഷം ഉണ്ടല്ലോ. സിനിമ തിയേറ്ററില്‍ എത്തുന്നത് വരെ ഇതില്‍ മോഹന്‍ലാല്‍ ഉണ്ടെന്ന് പുറത്ത് പറഞ്ഞിട്ടില്ല. ലാല്‍ വന്നതോടെ അത് തിയേറ്ററില്‍ ഭയങ്കരമായിട്ടൊരു ഷോക്ക് ആയി. അപ്രതീക്ഷിതമായിട്ടുള്ള ഒരു എന്‍ട്രിയായിരുന്നു. ജയിലിലെ സീനിന് ശേഷം ആളുകള്‍ക്ക് ബാക്കിയുള്ള ഭാഗം കാണാന്‍ താല്‍പര്യമില്ലാതെയായി.

ഡെന്നീസിനെ വിവാഹം കഴിച്ച ഉടനെ റെയില്‍വേ സ്റ്റേഷനില്‍ ആമി ചിരിച്ചോണ്ട് നില്‍ക്കുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുമോന്ന് സംശയം ഉണ്ടായിരുന്നു. ആദ്യം ആ സീനൊന്ന് കട്ട് ചെയ്തിട്ട് കാണിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രശ്നമില്ലെന്ന് മനസിലായി. അങ്ങനെയാണ് സമ്മര്‍ ഇന്‍ ബെത്ലഹേമിലെ വലിയൊരു രംഗം ക്ലൈമാകില്‍ നിന്ന് മാറ്റിയത് എന്നാണ് സിബി മലയില്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി