പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി
മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.

ഇപ്പോഴിതാ രാഹുൽ സദാശിവൻ സംവിധാനം, ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗത്തെ പറ്റി സംസാരിക്കുകയാണ് സിബി മലയിൽ. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും കണ്ടപ്പോൾ ഭ്രമയുഗം വിജയിക്കുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്. പോസ്റ്ററും സ്റ്റിൽസുമൊക്കെ കണ്ടപ്പോൾ ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഉള്ള സിനിമയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്.

“ഭ്രമയുഗം എന്ന സിനിമ ബ്ലാക്ക് ആൻഡ് വൈറ്റാണ്. കളർഫുള്ളായിട്ടുള്ള ഒന്നും അതിലില്ല. പ്ലെസൻ്റ് ആയിട്ടുള്ള ഒന്നും അതിലില്ല. എന്നാൽ വളരെ ഗ്ലോറിയായിട്ടുള്ള, ഡാർക്ക് ആയിട്ടുള്ള സീനുകളാണ് ചിത്രത്തിലുള്ളത്. അതിന്റെ പോസ്റ്ററും സ്റ്റിൽസുമൊക്കെ കണ്ടപ്പോൾ എനിക്കറിയില്ലായിരുന്നു ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങാനുള്ള ചിത്രമാണെന്ന്. ഇത് ആളുകൾ കാണുമോ, സ്വീകരിക്കപ്പെടുമോ എന്നായിരുന്നു അപ്പോൾ ഞാൻ കരുതിയത്.

എന്നാൽ നമ്മളെ ഞെട്ടിച്ചു കൊണ്ട് അത് വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തില്ലേ. അങ്ങനെയുള്ള നല്ല സിനിമകൾ കാണാനുള്ള പ്രേക്ഷകരുമുണ്ട്. അവരെ തടയാതിരിക്കുക എന്നതാണ്. അവർ ഓരോന്ന് കണ്ട് പൊയ്ക്കോട്ടേ.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ