പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി
മലയിൽ. തനിയാവർത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം, ആകാശദൂത്, ചെങ്കോൽ, സമ്മർ ഇൻ ബത്ലഹേം തുടങ്ങീ നിരവധി മികച്ച സിനിമകളാണ് സിബി മലയിൽ മലയാളത്തിന് സമ്മാനിച്ചത്.

ഫാസിലിന്റെയും പ്രിയദർശന്റെയും സഹസംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് സിനിമയിലേക്ക് സിബി മലയിൽ കടന്നു വരുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘മുത്താരംകുന്ന് പി. ഒ’ ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനായെത്തിയ ‘കൊത്ത്’ എന്ന ചിത്രമാണ് സിബി മലയിലിന്റെ അവസാനമിറങ്ങിയ ചിത്രം.

ഇപ്പോഴിതാ രാഹുൽ സദാശിവൻ സംവിധാനം, ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗത്തെ പറ്റി സംസാരിക്കുകയാണ് സിബി മലയിൽ. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും കണ്ടപ്പോൾ ഭ്രമയുഗം വിജയിക്കുമെന്ന് തനിക്ക് ഉറപ്പില്ലായിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്. പോസ്റ്ററും സ്റ്റിൽസുമൊക്കെ കണ്ടപ്പോൾ ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഉള്ള സിനിമയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് സിബി മലയിൽ പറയുന്നത്.

“ഭ്രമയുഗം എന്ന സിനിമ ബ്ലാക്ക് ആൻഡ് വൈറ്റാണ്. കളർഫുള്ളായിട്ടുള്ള ഒന്നും അതിലില്ല. പ്ലെസൻ്റ് ആയിട്ടുള്ള ഒന്നും അതിലില്ല. എന്നാൽ വളരെ ഗ്ലോറിയായിട്ടുള്ള, ഡാർക്ക് ആയിട്ടുള്ള സീനുകളാണ് ചിത്രത്തിലുള്ളത്. അതിന്റെ പോസ്റ്ററും സ്റ്റിൽസുമൊക്കെ കണ്ടപ്പോൾ എനിക്കറിയില്ലായിരുന്നു ഇത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങാനുള്ള ചിത്രമാണെന്ന്. ഇത് ആളുകൾ കാണുമോ, സ്വീകരിക്കപ്പെടുമോ എന്നായിരുന്നു അപ്പോൾ ഞാൻ കരുതിയത്.

എന്നാൽ നമ്മളെ ഞെട്ടിച്ചു കൊണ്ട് അത് വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തില്ലേ. അങ്ങനെയുള്ള നല്ല സിനിമകൾ കാണാനുള്ള പ്രേക്ഷകരുമുണ്ട്. അവരെ തടയാതിരിക്കുക എന്നതാണ്. അവർ ഓരോന്ന് കണ്ട് പൊയ്ക്കോട്ടേ.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സിബി മലയിൽ പറഞ്ഞത്.

Latest Stories

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി