കമല്‍ഹാസന്റെ പേരില്‍ സിനിമയില്‍ അറിയപ്പെടാന്‍ എനിക്ക് ആഗ്രഹമില്ല: ശ്രുതി ഹാസന്‍

പിതാവായ കമല്‍ഹാസന്റെ പേരില്‍ സിനിമയില്‍ അറിയപ്പെടാന്‍ തനിക്കാഗ്രഹമില്ലെന്ന് നടി ശ്രുതി ഹാസന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. കമല്‍ ഹാസന്റെ പേരുപയോഗിച്ച് ഇതുവരെ ഒരു സിനിമയിേലേക്കും താനവസരം നേടിയിട്ടില്ലന്നും ശ്രുതി പറയുന്നു. പക്ഷെ സിനിമയിലേക്കുള്ള വാതില്‍ തുറന്നു കിട്ടാന്‍ കമല്‍ ഹാസന്റെ മകളെന്ന പേര് തനിക്ക് ഉപകരിച്ചിട്ടുണ്ടെന്നും ശ്രുതി ഹാസന്‍ തുറന്നു പറഞ്ഞു.

‘അദ്ദേഹത്തിന്റെ മകള്‍ എന്ന സ്ഥാനം എനിക്ക് മുന്നില്‍ വാതിലുകള്‍ തുറന്നെന്ന കാര്യം ഞാന്‍ നിഷേധിക്കില്ല. പക്ഷെ ദൈവം സാക്ഷിയായി, ഹൃദയത്തില്‍ കൈവെച്ച് ഞാന്‍ പറയുന്നു എന്റെ മാതാപിതാക്കളുടെ പേരോ സ്വാധീനമോ ഒരു അവസരം ലഭിക്കാനോ ബില്‍ അടയ്ക്കാനോ ജോലി ചെയ്ത് തുടങ്ങിയ ശേഷം ഞാന്‍ ഉപയോഗിച്ചിട്ടില്ല,’ ശ്രുതി ഹാസന്‍ പറഞ്ഞു. മറ്റെല്ലാവരെയും പോലെയാണ് താന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നതെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി.

താരപുത്രിയെന്ന പേര് ആഡംബര ബാഗുകള്‍ കൈയില്‍ വെക്കുന്നത് പോലെയാണെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. അത് നിലത്ത് വെക്കാന്‍ പറ്റില്ല. പക്ഷെ ബാഗ് നിറയണമെങ്കില്‍ നിങ്ങളുടെ സാധനങ്ങള്‍ തന്നെ അതില്‍ വെക്കണമെന്നും നടി ചൂണ്ടിക്കാട്ടി.

‘കമല്‍ ഹാസന്റെ മകളെന്ന് സിനിമയിലെത്തുന്ന സമയത്ത് പേരുണ്ടായിരുന്നു. പക്ഷെ തന്നെ സംബന്ധിച്ച് അത് കുറച്ച് കഠിനമായിരുന്നു ആദ്യ സിനിമയ്ക്ക് ശേഷം സിനിമയില്‍ നിന്ന് തന്റെ പേര് ഏകദേശം തുടച്ചു നീക്കപ്പെട്ടു. അവസരങ്ങള്‍ ഉള്ളിടത്തോളമാണ് നമ്മളെല്ലാം നിലനില്‍ക്കുന്നത്,’ ശ്രുതി ഹാസന്‍ പറയുന്നു.

Latest Stories

ആരുടെ വാതിലും മുട്ടാനില്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായിസം ഇല്ല; പിണറായിസം നിയമസഭയിലാണെന്ന് പിവി അന്‍വര്‍

ക്രിസ്റ്റ്യാനോയെ മറികടക്കാനാവാതെ മെസി, ക്ലബ് ലോകകപ്പിലെ ആ റെക്കോഡ് ഇപ്പോഴും റൊണാൾഡോയുടെ പേരിൽ‌

'പാപഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചത്'; നിലമ്പൂരില്‍ എല്‍ഡിഎഫ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് എ കെ ബാലൻ

'എന്റെ തല, എന്റെ ഫുൾ ഫിഗർ' റീ റിലീസിൽ താരമാകാൻ ഉദയഭാനുവും സരോജ് കുമാറും വീണ്ടും എത്തുന്നു..

100 പവനും വോള്‍വോ കാറും നല്‍കി, സ്ത്രീധന പീഡനം സഹിക്ക വയ്യാതെ നവവധു ജീവനൊടുക്കി; അയാള്‍ ശാരീരികമായും ഭര്‍തൃവീട്ടുകാര്‍ മാനസികമായും പീഡിപ്പിക്കുന്നു; ഇനി താങ്ങാനാവില്ലെന്ന് അച്ഛന് അവസാന ശബ്ദസന്ദേശം

തലയിലും ദേഹത്തും ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി പ്രതിഷേധം; തൃശൂർ കോർപ്പറേഷനിൽ കൂട്ട സസ്‌പെൻഷൻ

ഞാൻ ഒറ്റയ്ക്കല്ലെന്ന് എനിക്കറിയാമായിരുന്നു, അവരാണ് എന്റെ ശക്തി; ധനസഹായം നൽകാൻ ചിലർ ദിവസക്കൂലിക്ക് പോലും ജോലി ചെയ്തു : ദിലീപ്

'സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പം'; കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി കുറ്റവിമുക്തനാക്കിയതാണെന്ന് എംവി ​ഗോവിന്ദൻ

തമ്മിൽ ഭേദം റവാഡയെന്ന് മുഖ്യമന്ത്രി, ഒരു മന്ത്രിയുടെ ജീവൻ അപകടത്തിൽ ആയപ്പോഴാണ് കൂത്തുപറമ്പ് വെടിവെയ്പ്പുണ്ടായതെന്ന് വിഡി സതീശൻ; ഡിജിപി നിയമനത്തിൽ ചർച്ചകൾ കനക്കുന്നു

നിങ്ങൾ എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, അവനെ ഒഴിവാക്കി ആ ചുമതല മറ്റാർക്കെങ്കിലും നൽകൂ, ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോവും, നിർദേശവുമായി മുൻ കോച്ച്