നീ എന്നെയാണോടാ റാസ്‌കല്‍ എന്ന് വിളിച്ചത്? തിലകനോട് കൊച്ചു മകന്റെ തഗ് ചോദ്യം; അനുഭവം പങ്കുവെച്ച് ഷോബി തിലകന്‍

മോനേ, മക്കളേ എന്നൊന്നും വിളിച്ച് സ്‌നേഹം പ്രകടിപ്പിച്ചിരുന്ന ആളല്ലായിരുന്നു അച്ഛന്‍ തിലകന്‍ എന്ന് നടന്‍ ഷോബി തിലകന്‍. ഡബ്ബിംഗ് അച്ഛന്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും മിമിക്രി ചെയ്യുന്നത് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് താരം പറയുന്നത്. എന്നാല്‍ സ്വതവേ പരുക്കനായിരുന്ന അച്ഛന്‍ അവസാനനാളുകളില്‍ വലിയ സ്‌നേഹത്തോടെയാണ് ഇടപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അച്ഛനൊപ്പമുള്ള രസകരമായ ഒരനുഭവവും കൗമുദിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചു.

ഷോബി തിലകന്റെ വാക്കുകള്‍

ഈ സംഭവം നടക്കുമ്പോള്‍ എന്റെ മകന് അന്ന് ഒരു വയസ്സു പോലും പ്രായമായിട്ടില്ല. അച്ഛന്‍ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. ഞാനിടയ്ക്ക് മോനെയും കൊണ്ട് അച്ഛന്റെ അടുത്ത് പോകും. അച്ഛന്റെ മുറിയില്‍ അദ്ദേഹം പുസ്തകം വായനയായിരിക്കും. മകന്‍ അച്ഛനെ പോയി ശല്യം ചെയ്യുന്നത് എനിക്ക് പേടിയാണ്. അച്ഛന് ചിലപ്പോള്‍ അതിഷ്ടമായില്ലെങ്കിലോ പക്ഷേ അവനെ തടയേണ്ട ഇവിടെ നില്‍ക്കട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി.

കുറച്ചു കഴിഞ്ഞ് കൊച്ചുമകനെ അദ്ദേഹം ഓരോ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. കുറച്ചു കടലാസുകള്‍ ചുരുട്ടി നിലത്തിട്ടിട്ട് അതെടുത്ത് വെയ്‌സ് പാത്രത്തിലിടാന്‍ പഠിപ്പിക്കുകയാണ്. ഇവന്‍ അച്ഛന്‍ പറയുന്നത് പോലെ തന്നെ കേട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്റെ ചെരിപ്പ് കൂടി അവന്‍ വെയ്‌സറ്റ്് പാത്രത്തിലിട്ടു. ഇതു കണ്ട അച്ഛന്‍ പറഞ്ഞു എടാ റാസ്‌കല്‍ നീയെന്താ ചെയ്തതെന്ന് ഉടനെ ഇവന്‍ പറഞ്ഞ മറുപടി. നീ എന്നെയാണോടാ റാസ്‌കല്‍ എന്ന് വിളിച്ചതെന്ന് അതാണ് ഇപ്പോഴത്തെ പിള്ളേരുടെ സംസാരം .

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ