നീ എന്നെയാണോടാ റാസ്‌കല്‍ എന്ന് വിളിച്ചത്? തിലകനോട് കൊച്ചു മകന്റെ തഗ് ചോദ്യം; അനുഭവം പങ്കുവെച്ച് ഷോബി തിലകന്‍

മോനേ, മക്കളേ എന്നൊന്നും വിളിച്ച് സ്‌നേഹം പ്രകടിപ്പിച്ചിരുന്ന ആളല്ലായിരുന്നു അച്ഛന്‍ തിലകന്‍ എന്ന് നടന്‍ ഷോബി തിലകന്‍. ഡബ്ബിംഗ് അച്ഛന്‍ പ്രോത്സാഹിപ്പിച്ചിരുന്നെങ്കിലും മിമിക്രി ചെയ്യുന്നത് അച്ഛന്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നാണ് താരം പറയുന്നത്. എന്നാല്‍ സ്വതവേ പരുക്കനായിരുന്ന അച്ഛന്‍ അവസാനനാളുകളില്‍ വലിയ സ്‌നേഹത്തോടെയാണ് ഇടപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അച്ഛനൊപ്പമുള്ള രസകരമായ ഒരനുഭവവും കൗമുദിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചു.

ഷോബി തിലകന്റെ വാക്കുകള്‍

ഈ സംഭവം നടക്കുമ്പോള്‍ എന്റെ മകന് അന്ന് ഒരു വയസ്സു പോലും പ്രായമായിട്ടില്ല. അച്ഛന്‍ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. ഞാനിടയ്ക്ക് മോനെയും കൊണ്ട് അച്ഛന്റെ അടുത്ത് പോകും. അച്ഛന്റെ മുറിയില്‍ അദ്ദേഹം പുസ്തകം വായനയായിരിക്കും. മകന്‍ അച്ഛനെ പോയി ശല്യം ചെയ്യുന്നത് എനിക്ക് പേടിയാണ്. അച്ഛന് ചിലപ്പോള്‍ അതിഷ്ടമായില്ലെങ്കിലോ പക്ഷേ അവനെ തടയേണ്ട ഇവിടെ നില്‍ക്കട്ടെ എന്നായിരുന്നു അച്ഛന്റെ മറുപടി.

കുറച്ചു കഴിഞ്ഞ് കൊച്ചുമകനെ അദ്ദേഹം ഓരോ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങി. കുറച്ചു കടലാസുകള്‍ ചുരുട്ടി നിലത്തിട്ടിട്ട് അതെടുത്ത് വെയ്‌സ് പാത്രത്തിലിടാന്‍ പഠിപ്പിക്കുകയാണ്. ഇവന്‍ അച്ഛന്‍ പറയുന്നത് പോലെ തന്നെ കേട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛന്റെ ചെരിപ്പ് കൂടി അവന്‍ വെയ്‌സറ്റ്് പാത്രത്തിലിട്ടു. ഇതു കണ്ട അച്ഛന്‍ പറഞ്ഞു എടാ റാസ്‌കല്‍ നീയെന്താ ചെയ്തതെന്ന് ഉടനെ ഇവന്‍ പറഞ്ഞ മറുപടി. നീ എന്നെയാണോടാ റാസ്‌കല്‍ എന്ന് വിളിച്ചതെന്ന് അതാണ് ഇപ്പോഴത്തെ പിള്ളേരുടെ സംസാരം .

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക