അച്ഛനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഏറ്റവും കൂടുതൽ ടെൻഷനടിച്ചത് അന്നായിരുന്നു, അതിന് കാരണമുണ്ട്: ഷിബു ബേബി ജോൺ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈകോട്ടൈ വാലിബൻ’ ഈ മാസം 25ന്  തിയേറ്ററുകളിൽ എത്തുകയാണ്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാവാൻ സാധ്യതയുള്ള സിനിമ കൂടിയാണ് മലൈകോട്ടൈ വാലിബൻ. കൂടാതെ മോഹൻലാലും മലയാളത്തിലെ ട്രെൻഡ് സെറ്റർ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വാലിബൻ.

‘നൻപകൽ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷമെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് ചിത്രത്തിന്. ഇന്നലെ റിലീസ് ചെയ്ത ട്രെയിലറും പ്രതീക്ഷകൾ നിലനിർത്തുന്ന ഒന്നാണ്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ഒരു സംഭവത്തെ പറ്റി വിശദീകരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ ഷിബു ബേബി ജോൺ.

തന്നെ സംബന്ധിച്ചിടത്തോളം ഒരു അച്ഛനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഏറ്റവും കൂടുതൽ ടെൻഷനടിച്ചത് വാലിബന്റെ പോണ്ടിച്ചേരി ഷെഡ്യൂളിലായിരുന്നുവെന്നാണ് ഷിബു ബേബി ജോൺ പറയുന്നത്. കൂടാതെ അന്ന് നടന്ന ഒരു സംഭവത്തെ പറ്റിയും ഷിബു ബേബി ജോൺ പറയുന്നു.

“എന്നെ സംബന്ധിച്ച് ഒരു അച്ഛൻ എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും ഞാൻ ഏറ്റവും ടെൻഷനടിച്ചത് വാലിബൻ പോണ്ടിച്ചേരിയിൽ ഷൂട്ട് ചെയ്യുമ്പോഴാണ്. ഈ സിനിമയുടെ കാര്യങ്ങളെല്ലാം രഹസ്യമായി വെക്കുന്ന സ്വഭാവമായിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.

അതിന്റെ ഭാഗമായി ലൊക്കേഷനിൽ ഫോണിലും മറ്റും ഒന്നും ഷൂട്ട് ചെയ്യരുതെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ രണ്ടായിരത്തിൽ അധികം ജൂനിയർ ആർട്ടിസ്റ്റുകളുമായി ഷൂട്ട് നടക്കുന്ന ഒരു ദിവസം ഞാൻ ലൊക്കേഷനിൽ ചെന്നിറങ്ങുമ്പോൾ കാണുന്നത് ഒരു കൂട്ടയോട്ടമാണ്.

എല്ലാവരെയും കടന്നൽ കുത്തിയതാണ്. കടന്നലാണോ അതോ തേനീച്ചയാണോ എന്ന് ഓർമയില്ല. എന്താണ് സംഭവം എന്ന് അന്വേഷിച്ചപ്പോഴാണ്, ലൊക്കേഷനിൽ ആരോ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനെ പറ്റി അറിയുന്നത്.
അവിടെ സെക്യൂരിറ്റിയിൽ നിന്നവർ ആ മൊബൈൽ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. ആ ഫോട്ടോ എടുത്തവർ നോക്കുമ്പോൾ അവിടെ ഒരു കടന്നൽകൂട് കണ്ടു. അതിലേക്ക് രണ്ട് കല്ല് വലിച്ചെറിഞ്ഞു. അങ്ങനെ ആ കടന്നലുകളെയാണ് ഞാൻ ചെന്നപ്പോൾ കണ്ടത്.

എല്ലാവരെയും കടന്നൽ കുത്തിയതാണ്. കടന്നലാണോ അതോ തേനീച്ചയാണോ എന്ന് ഓർമയില്ല. എന്താണ് സംഭവം എന്ന് അന്വേഷിച്ചപ്പോഴാണ്, ലൊക്കേഷനിൽ ആരോ ഫോട്ടോ എടുക്കാൻ ശ്രമിച്ചതിനെ പറ്റി അറിയുന്നത്.

അവിടെ സെക്യൂരിറ്റിയിൽ നിന്നവർ ആ മൊബൈൽ വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തു. ആ ഫോട്ടോ എടുത്തവർ നോക്കുമ്പോൾ അവിടെ ഒരു കടന്നൽകൂട് കണ്ടു. അതിലേക്ക് രണ്ട് കല്ല് വലിച്ചെറിഞ്ഞു. അങ്ങനെ ആ കടന്നലുകളെയാണ് ഞാൻ ചെന്നപ്പോൾ കണ്ടത്.” വാലിബാന്റെ ഓഡിയോ ലോഞ്ചിനിടെ ഷിബു ബേബി ജോൺ പറഞ്ഞത്.

Latest Stories

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍