രാവിലെ നസീര്‍ സാറിന്റെ അമ്മ, ഉച്ചയ്ക്ക് ഭാര്യ,തിരക്ക് കൂട്ടി അഭിനയിക്കണം, ഇന്ന് അങ്ങനെയല്ലല്ലോ: ഷീല

പണ്ട് കാലത്ത് ഒരു ദിവസം നാല് സിനിമയില്‍ വരെ അഭിനയിച്ചിട്ടുണ്ടെന്ന് നടി ഷീല. എന്നാല്‍ കാലാനുസൃതമായി ഇന്ന് ഒരുപാട് മാറ്റം സിനിമയില്‍ സംഭവിച്ചിട്ടുണ്ട്. സമാധാനമായി ഒരു കഥാപാത്രത്തിന് വേണ്ടി തന്നെ തിരക്കു കൂട്ടാതെ അഭിനയിക്കാന്‍ സാധിക്കുമെന്നും അവര്‍ ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മുമ്പ് ഒരു ദിവസം നാല് പടത്തിലൊക്കെ അഭിനയിക്കുമായിരുന്നു. ഇപ്പോള്‍ ഒരു മാസത്തില്‍ ഒരു പടം അഭിനയിച്ചാല്‍ മതി. അതുകൊണ്ടുതന്നെ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും സമാധാനമായി ആ കഥാപാത്രം ചെയ്യാനും കഴിയുന്നു. അന്ന് വിജയവാഹിനി, എവിഎം സ്റ്റുഡിയോ അവിടെയായിരുന്നു എല്ലാ ചിത്രീകരണവും. ഒരോ ഫ്‌ലോറിന്റെ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു, നടി വിശദമാക്കി.

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ ഒരു കോള്‍ ഷീറ്റാണ്. അതൊരു പത്ത് ദിവസം ചെയ്യുമ്പോള്‍ ഒരു പടം തീരും. കാലത്ത് ഏഴ് മണി മുതല്‍ ഒരു മണി വരെയാണ് മറ്റൊരു കോള്‍ ഷീറ്റ്. അത് ഒരു 10-15 ദിവസത്തിനുള്ളില്‍ പടം തീരും. രണ്ട് മുതല്‍ അഞ്ച് വരെ മറ്റൊന്നുണ്ട്.

രാവിലെ നസീര്‍ സാറിന്റെ അമ്മായായാണ് അഭിനയിക്കുന്നതെങ്കില്‍ ഉച്ചയ്ക്ക് ഭാര്യയായായിരിക്കും. അതുകഴിഞ്ഞ് അദ്ദേഹത്തിന്റെ കാമുകിയായായിരിക്കും. ഇങ്ങനെ മാറി മാറിയണ് ഒരു ദിവസം അഭിനയിക്കുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു