ദൃശ്യത്തിന്റെ സമയത്തായിരുന്നു ജീത്തു സാർ ആ ആഗ്രഹം പറഞ്ഞത്: ശാന്തി മായാദേവി

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പ്രദർശിപ്പിച്ച എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. നേരത്തെ ദൃശ്യം- 2ൽ അഭിഭാഷകയായി വന്ന് ശാന്തി മായദേവി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ നേരിന്റെ തിരക്കഥ രൂപപ്പെട്ടുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി മായദേവി. ദൃശ്യം 2 വിന്റെ സമയത്താണ് ജീത്തു ജോസഫ് തനിക്കൊരു കോർട്ട് റൂം ഡ്രാമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് എന്നാണ് ശാന്തി മായദേവി പറയുന്നത്.

“ദൃശ്യത്തിന്റെ സമയത്ത് ജീത്തു സാറാണ് ഇങ്ങോട്ട് ഒരു ത്രെഡ് പറഞ്ഞത്. എനിക്കൊരു കോർട്ട് റൂം ഡ്രാമ ചെയ്യണം എൻ്റെ കുറേ കാലത്തെ ആഗ്രഹമാണത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മലയാളത്തിൽ ഒരു കോർട്ട് റൂം ഡ്രാമ ചെയ്യാം എന്ന് ജീത്തു സാർ പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ ഞാൻ ചോദിച്ചത് വളരെ ആധികാരികമായിട്ടാണോ എന്നായിരുന്നു. ജീത്തു സാർ അതെയെന്ന് പറഞ്ഞപ്പോൾ അത് വളരെ ബോറായിരിക്കും അല്ലെങ്കിൽ ഡ്രൈ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞു.

ഒരു എന്റർടൈൻമെൻ്റ് പാക്കേജിൽ അതിനെ ഉണ്ടാക്കിയെടുക്കുക എന്ന് പറഞ്ഞാൽ അത് കുറച്ച് പ്രയാസമാണ്. ഒരു കോർട്ട് റൂം ഡ്രാമയിൽ പങ്കുചേരാൻ എനിക്ക് സന്തോഷമേയുള്ളൂ. കാരണം അതെൻ്റെ ഏരിയയാണ്.

പക്ഷെ ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല. എനിക്ക് എഴുതി പരിചയവുമില്ല. അത് കുഴപ്പമില്ല നമുക്ക് റിയലിസ്റ്റിക്കായിട്ട് ചെയ്യാം ഞാൻ ഉണ്ടല്ലോ കൂടെയെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഭാഗങ്ങളൊക്കെ ഞാൻ എഴുതി ഇമോഷൻസ് സാധനങ്ങളൊക്കെ ജീത്തു സാറും എഴുതി. പിന്നെ അത് രണ്ടും മിക്‌സ് ചെയ്‌തു. ഭയങ്കര നല്ല പ്രോസസ്സ് ആയിരുന്നു. ഇപ്പോൾ പറയുമ്പോൾ നല്ല സന്തോഷം തോന്നുന്നു.”

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക