ജീത്തു സാറിനോട് കാല് പിടിച്ചു പറഞ്ഞു ആ സീൻ കട്ട് ചെയ്യാൻ, പക്ഷേ ആരും സമതിച്ചില്ല: ശാന്തി മായാദേവി

ജീത്തുജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 2’ വിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഡ്വക്കേറ്റ് ശാന്തി മായാദേവി. ശാന്തിയുടെ വക്കീൽ കഥാപാത്രം ഏറെ ചർച്ചയായിരുന്നു. അതിന് ശേഷം ലോകേഷ് കനകരാജ്- വിജയ് ചിത്രം ‘ലിയോ’യിലും ശാന്തി വക്കീൽ ആയാണ് എത്തിയത്. ഏറ്റവും പുതിയ ചിത്രമായ നേരിന്റെ സഹ തിരക്കഥാക്കൃത്ത് കൂടിയാണ് ശാന്തി മായാദേവി.

ഇപ്പോഴിതാ ദൃശ്യം 2 ലെ ഒരു രംഗം എത്ര തവണ പറഞ്ഞിട്ടും ജീത്തു ജോസഫ് കട്ട് ചെയ്യാൻ തയ്യാറായില്ല എന്നാണ് ശാന്തി പറയുന്നത്. ക്ലൈമാക്സ് രംഗത്തിൽ സസ്പൻസ് വെളിപ്പെടുത്തുന്ന സമയത്തെ തന്റെ എക്സ്പ്രഷൻ കുറച്ച് കൂടുതലായിപ്പോയെന്നും അതുകൊണ്ടാണ് അത് കട്ട് ചെയ്യാൻ പറഞ്ഞതെന്നുമാണ് ശാന്തി പറയുന്നത്.

“അത് അറിയാതെ ആ ആദ്യത്തെ ടേക്കിൽ വന്ന് പോയി. അത് കഴിഞ്ഞപ്പോൾ തന്നെ ഞാൻ ജീത്തു സാറിൻ്റെ കാല് പിടിച്ചു പറഞ്ഞു ആ സീൻ ഒന്ന് മാറ്റാൻ. കാരണം ഒത്തിരി വായ പൊളിച്ചു പോയി. യഥാർത്ഥത്തിൽ അങ്ങനെ വായ തുറക്കാനല്ല ഞാൻ ഉദ്ദേശിച്ചത്.

സിനിമ ഒ. ടി. ടി റിലീസ് ആയിരിക്കുമെന്ന് അന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. ഞാൻ സാറോട് പറഞ്ഞു, ഇത് തിയേറ്ററിലെ സ്ക്രീനിൽ വരുമ്പോൾ ഞാൻ വാ പൊളിക്കുന്നത് വലുതായിട്ട് പ്രേക്ഷകർ കാണില്ലേയെന്ന്. വായ മാത്രം സ്ക്രീനിൽ കാണും, പറ്റില്ല സാർ ഇത് ഭയങ്കര ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു. പക്ഷെ ജീത്തു സാർ പറഞ്ഞു അത് നാച്ചുറലാണെന്ന്.

ഞാൻ ചോദിച്ചു അതെങ്ങനെയാണ് നാച്ചുറൽ ആവുക ഒന്നില്ലെങ്കിലും ഒരു വക്കീൽ അല്ലേ, സ്ഥലകാലബോധം ഇല്ലാതെ ഇങ്ങനെ വാ പൊളിച്ചു നിൽക്കുമോയെന്ന്. ജീത്തു സാർ പറഞ്ഞത്, അത് ഓക്കെയാണ് തൻ്റെ സമാധാനത്തിന് വേണമെങ്കിൽ റീടേക്ക് എടുക്കാം പക്ഷെ ഞാൻ ഇത് തന്നെയായിരിക്കും ഉപയോഗിക്കുകയെന്ന്.

ഞാൻ പിന്നെ ക്യാമറമാനോടും പറഞ്ഞു, ചേട്ടനൊന്ന് പറഞ്ഞൂടെ അത് ഒഴിവാക്കാനെന്ന്. സതീഷ് ഏട്ടനായിരുന്നു ക്യാമറ. അദ്ദേഹവും പറഞ്ഞു, അത് കുഴപ്പമില്ലെന്ന്. പിന്നീട് സിനിമ വലിയ ഹിറ്റ് ആയപ്പോൾ അന്ന് ഞാൻ ജീത്തു സാറോട് ഒരുപാട് നന്ദി പറഞ്ഞു.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തി മായാദേവി പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക