സത്യം പാലുപോലെ വെളുത്തതാണ്, അതിനെ കുറിച്ച് പറഞ്ഞ് വിവാദമാക്കാന്‍ താത്പര്യമില്ല: ഷമ്മി തിലകന്‍

കഴിഞ്ഞ ദിവസം നടന്ന “അമ്മ”യുടെ 25-ാം ജനറല്‍ ബോഡി യോഗത്തില്‍ നടന്‍ ഷമ്മി തിലകനും പങ്കെടുത്തിരുന്നു. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് “അമ്മ” യോഗത്തില്‍ ഷമ്മി പങ്കെടുക്കുന്നത്. സംഘടനയ്ക്ക് വളരെയധികം മാറ്റം വന്നിരിക്കുന്നുവെന്നും പത്ത് വര്‍ഷം മുമ്പ് കണ്ട “അമ്മ” വലുതായി എന്നും ഈ നിലയില്‍ കാണുമ്പോള്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും ഷമ്മി മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

“യോഗത്തില്‍ എത്തിയ എന്നെ എല്ലാവരും വളരെ സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. പത്തു വര്‍ഷം മാറി നിന്നത് എന്റെ നിലപാടിന്റെ ഭാഗമായിട്ടാണ്. മാറി നിന്ന കാരണത്തിന് പരിഹാരം കണ്ടെത്തിയതുകൊണ്ടാണ് തിരികെ എത്തിയത്. അച്ഛനെ പുറത്താക്കിയതാണോ മാറി നിന്നതാണോ എന്ന വിഷയമൊക്കെ ഇപ്പോള്‍ പറയുന്നതില്‍ പ്രസക്തിയില്ല. കാരണം സത്യം എല്ലാവര്‍ക്കും അറിയുന്നതാണ്. അത് പാലു പോലെ വെളുത്തതാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അതിനെ കുറിച്ച് പറഞ്ഞ് വിവാദമാക്കാന്‍ താത്പര്യമില്ല. ഇക്കാര്യത്തില്‍ ഞാന്‍ അനാവശ്യ ഘടകമാണ്. അച്ഛമുണ്ടായിരുന്നപ്പോഴും എന്റെ നിലപാട് അതായിരുന്നു.” ഷമ്മി പറഞ്ഞു.

യോഗത്തില്‍ ജോയ് മാത്യു തിലകനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് തിലകന്‍ അമ്മയുടെ ഭാഗമാണെന്നാണ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ പ്രതികരിച്ചത്. നേരത്തെ 2018 ജൂണില്‍ തിലകന്റെ മകന്‍ ഷമ്മി തിലകനും അച്ഛനെതിരായ അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയെ സമീപിച്ചിരുന്നു. 2010 ലാണ് തിലകനും അമ്മ സംഘടനയും തമ്മില്‍ പിരിയുന്നത്. അച്ചടക്ക നടപടിയ്ക്ക് വിശദീകരണം നല്‍കിയില്ലെന്നായിരുന്നു അന്ന് ആരോപിച്ചിരുന്ന കുറ്റം. താരസംഘടനയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന കരാറായ സിനിമകളില്‍ നിന്ന് തിലകനെ ഒഴിവാക്കിയതായും അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ