നന്ദി ഒന്നും പറഞ്ഞു തീര്‍ക്കുന്നില്ല, പക്ഷെ എനിക്ക് കടപ്പാടുള്ള കുഞ്ഞുസഹോദരനാണ് പൃഥ്വിരാജ്: വെളിപ്പെടുത്തി ഷാജി കൈലാസ്

തനിക്ക് എപ്പോഴും കടപ്പാടുള്ള കുഞ്ഞ് സഹോദരനാണ് പൃഥ്വിരാജ് എന്ന് സംവിധായകന്‍ ഷാജി കൈലാസ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസിന് മലയാള സിനിമയിലേക്ക് വന്‍ തിരിച്ചു വരവ് സമ്മാനിച്ച ചിത്രമാണ് പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന ചിത്രം. എന്നും രാജുവിനോട് കടപ്പെട്ടിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു.

കടുവ സിനിമയുടെ സക്‌സസ് മീറ്റിലാണ് ഷാജി കൈലാസ് സംസാരിച്ചത്. താന്‍ ഈ വേദിയില്‍ നില്‍ക്കാന്‍ കാരണം ഒരു ഫോണ്‍ കോള്‍ ആണ്. നല്ല സ്‌ക്രിപ്റ്റ് ഒന്നും കിട്ടാത്തത് കൊണ്ട് താന്‍ സിനിമയില്‍ നിന്ന് കുറച്ച് ഇടവേള എടുത്തു. ഒരു ഹെവി സബ്ജക്റ്റ് തനിക്ക് വരണം എന്ന പ്രാര്‍ഥനയില്‍ ഇരിക്കുകയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു കോള്‍ വരുന്നത്. ഫോണില്‍ നോക്കുമ്പോള്‍ പൃഥ്വിരാജ്. എന്താണ് ഇദ്ദേഹം പെട്ടെന്ന് തന്നെ വിളിക്കുന്നതെന്ന് ആലോചിച്ചു. ഫോണ്‍ എടുത്തിട്ട് ‘മോനെ എന്താ’ എന്ന് ചോദിച്ചു. ‘ചേട്ടന്‍ എവിടെയുണ്ട്’ എന്ന് രാജു ചോദിച്ചു. ‘തിരുവനന്തപുരത്താണ്’ എന്ന് താന്‍ പറഞ്ഞു.

‘ചേട്ടന്‍ കൊച്ചിയില്‍ എപ്പോ വരും’, ‘എനിക്കിപ്പോ വരേണ്ട ആവശ്യമില്ല, ആവശ്യമുണ്ടെങ്കില്‍ വരും’… ‘ചേട്ടന്‍ വരുമ്പോള്‍ മതി ഒരു സബ്ജക്ട് ഞാന്‍ കേട്ടിട്ടുണ്ട് എനിക്കത് ചേട്ടനോട് പറയണം. ചേട്ടന്‍ ഓക്കേ ആണെങ്കില്‍ നമുക്കത് പ്രൊസീഡ് ചെയ്യാം’ എന്ന് രാജു പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ കൊച്ചിയില്‍ എത്തി.

‘ഡ്രൈവിംഗ് ലൈസന്‍സ്’ സിനിമയുടെ സെറ്റില്‍ വച്ചാണ് സിനിമയുടെ കഥ കേള്‍ക്കുന്നത്. രാജു തന്നെ നിര്‍മ്മിക്കാമെന്ന് പറഞ്ഞു. തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു നിമിഷമാണ് അത്. തനിക്ക് എപ്പോഴും കടപ്പാടുള്ള തന്റെ കുഞ്ഞ് സഹോദരനാണ് രാജു. സിനിമയില്‍ രണ്ടാമതൊരു എന്‍ട്രി തന്നത് കടുവയാണ്.

നന്ദി ഒന്നും പറഞ്ഞു തീര്‍ക്കുന്നില്ല. പക്ഷേ എന്നും താന്‍ രാജുവിനോട് കടപ്പെട്ടവനായിരിക്കും. ചേട്ടാ എന്തു വേണേല്‍ എടുത്തോ എന്നു പറഞ്ഞ ലിസ്റ്റിന്റെ സപ്പോര്‍ട്ട് വളരെ വലുതാണ്. ജിനു തന്നെ വളരെയധികം സ്‌നേഹിക്കുകയും ടോര്‍ച്ചര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് ഷാജി കൈലാസ് പറയുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി