ശാന്തി സീമയായതിനു പിന്നിൽ ഒരു കഥയുണ്ട്: തുറന്ന് പറഞ്ഞ് സീമ

അവളുടെ രാവുകള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടിയാണ് സീമ.  സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ശാന്തി എന്ന തൻ്റെ  പേര് മാറ്റത്തെ കുറിച്ചും തുറന്ന് പറ‍ഞ്ഞ് സീമ പറഞ്ഞ വാക്കുകളാണ് ശ്ര​ദ്ധ നേടുന്നത്. ഫ്ളവേഴ് ഒരു കോടി എന്ന പരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് സീമ മനസ്സ് തുറന്നത്. 1977ആ​ഗസ്റ്റ് 15 നാണ് തനിക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് പറഞ്ഞാണ് സീമ മനസ്സ് തുറന്നത്.

തന്റെ ഡാൻസ് മാസ്റ്ററുമായി ഉടക്കിയാണ് താൻ സിനിമയിലേയ്ക്ക് എത്തിയത്. മാസ്റ്ററിനോട് ഉടക്കിയതിന്റെ അടുത്ത ദിവസം അരുണാചലം സ്റ്റുഡിയോയിൽ തനിക്ക് ഒരു ഡാൻസ് പ്രോ​ഗാം ഉണ്ടായിരുന്നു. അതിന് താൻ എത്തിയപ്പോൾ മുതൽ മാധവൻ മാസ്റ്റർ തന്നോട് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ഇല്ലാ എന്ന് ആദ്യം പറ‍ഞ്ഞിരുന്നെങ്കിലും പിന്നീട് അമ്മയോട് ചോദിച്ചിട്ട് പറയാമെന്ന് താൻ പറഞ്ഞു.

അങ്ങനെ അമ്മയോട് ചോദിച്ചപ്പോൾ. അമ്മ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അന്ന് വെെകുന്നേരം അമ്മയെയും കൂട്ടി താൻ മഹാബലിപുരത്ത് എത്തി നിർമ്മാതാവായിരുന്ന മെയ്ദിനെ കണ്ടു. അടുത്ത ദിവസം ഷൂട്ടിങ്ങിനായി പോയി ഹെെദരബാദിലേയ്ക്ക് പോയി. ഹെെദബാദിലെത്തി ഷൂട്ടിങ്ങ് ലൊക്കേഷനിലേയ്ക്ക് നടക്കുന്ന വഴി വിജയേട്ടനാണ് തനിക്ക് സീമ എന്ന പേര് നൽകിയത്.

അന്ന് ആ പേരിന്റെ അർത്ഥമെന്താണ് എന്ന് മല്ലിക ചോദിച്ചപ്പോൾ ‘അതിര്’ എന്ന് വിജയേട്ടൻ മറുപടി നൽകി. അന്ന് മുതൽ താൻ സീമയാണ്. ആ​ഗസ്റ്റ് 19 നാണ് തന്റെ പേര് മാറ്റിയത്. അന്ന് തൊട്ട് ഇന്ന് വരെ തന്റെ ബെർത്ത് ഡേ ആ​ഗസ്റ്റ് 19 നാണ് ആഘോഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക