കാത്തിരിക്കുന്നവര്‍ക്ക് ആ കാത്തിരിപ്പിന്റെ ഇരട്ടി മുതലാവും; ആ മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

എസ് എന്‍ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്യാന്‍ പോകുന്ന സിബിഐ 5 എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.  ഈ വര്‍ഷം ആദ്യം തുടങ്ങാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്. സിബിഐ സീരിസിലെ അഞ്ചാം ഭാഗമായി എത്തുന്ന ഈ ചിത്രം ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും തുടര്‍ന്നുള്ള സിബിഐ അന്വേഷണവുമാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുക എന്ന് രചയിതാവ് എസ് എന്‍ സ്വാമി പറയുന്നു.

ഈ ചിത്രം എത്താനായി കാത്തിരിക്കുന്നവര്‍ക്ക് ആ കാത്തിരിപ്പിന്റെ ഇരട്ടി മുതലാവും എന്നും അത്ര ഗംഭീരമായിരിക്കും ഈ ചിത്രമെന്നുമാണ് എസ് എന്‍ സ്വാമി പറയുന്നത്.

1988 ഇലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ആ ചിത്രത്തിന് പിന്നീട് ജാഗ്രത, സേതു രാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ മൂന്നു ഭാഗങ്ങള്‍ കൂടി പുറത്തു വന്നു. ആദ്യത്തേയും മൂന്നാമത്തെയും ഭാഗങ്ങള്‍ സൂപ്പര്‍ വിജയം നേടിയപ്പോള്‍ രണ്ടും നാലും ഭാഗങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. അത് തങ്ങള്‍ ധൃതി പിടിച്ചു ആ ഭാഗങ്ങള്‍ ചെയ്തത് കൊണ്ടാണെന്നും ഇപ്പോള്‍ ഈ അഞ്ചാം ഭാഗം വലിയ ഇടവേളക്ക് ശേഷം ആണ് വരുന്നത് എന്നത് കൊണ്ട് തന്നെ ഈ ഭാഗം ഗംഭീരമാകുമെന്നാണ് കെ മധുവും പറയുന്നത്.

മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ നവാഗതയായ രഥീന ഒരുക്കുന്ന പുഴു എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു മുന്‍പ് അമല്‍ നീരദ് ഒരുക്കിയ ഭീഷ്മ പര്‍വ്വം എന്ന ചിത്രം പൂര്‍ത്തിയാക്കിയ മമ്മൂട്ടി, ഇനി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാന്‍ പോകുന്ന ചിത്രത്തിലാണ് അഭിനയിക്കുക എന്നാണ് സൂചന.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി