കാത്തിരിക്കുന്നവര്‍ക്ക് ആ കാത്തിരിപ്പിന്റെ ഇരട്ടി മുതലാവും; ആ മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്ത്

എസ് എന്‍ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്യാന്‍ പോകുന്ന സിബിഐ 5 എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.  ഈ വര്‍ഷം ആദ്യം തുടങ്ങാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലമാണ് നീണ്ടു പോയത്. സിബിഐ സീരിസിലെ അഞ്ചാം ഭാഗമായി എത്തുന്ന ഈ ചിത്രം ബാസ്‌ക്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും തുടര്‍ന്നുള്ള സിബിഐ അന്വേഷണവുമാണ് പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുക എന്ന് രചയിതാവ് എസ് എന്‍ സ്വാമി പറയുന്നു.

ഈ ചിത്രം എത്താനായി കാത്തിരിക്കുന്നവര്‍ക്ക് ആ കാത്തിരിപ്പിന്റെ ഇരട്ടി മുതലാവും എന്നും അത്ര ഗംഭീരമായിരിക്കും ഈ ചിത്രമെന്നുമാണ് എസ് എന്‍ സ്വാമി പറയുന്നത്.

1988 ഇലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ആ ചിത്രത്തിന് പിന്നീട് ജാഗ്രത, സേതു രാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ മൂന്നു ഭാഗങ്ങള്‍ കൂടി പുറത്തു വന്നു. ആദ്യത്തേയും മൂന്നാമത്തെയും ഭാഗങ്ങള്‍ സൂപ്പര്‍ വിജയം നേടിയപ്പോള്‍ രണ്ടും നാലും ഭാഗങ്ങള്‍ ശ്രദ്ധിക്കപ്പെട്ടില്ല. അത് തങ്ങള്‍ ധൃതി പിടിച്ചു ആ ഭാഗങ്ങള്‍ ചെയ്തത് കൊണ്ടാണെന്നും ഇപ്പോള്‍ ഈ അഞ്ചാം ഭാഗം വലിയ ഇടവേളക്ക് ശേഷം ആണ് വരുന്നത് എന്നത് കൊണ്ട് തന്നെ ഈ ഭാഗം ഗംഭീരമാകുമെന്നാണ് കെ മധുവും പറയുന്നത്.

മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ നവാഗതയായ രഥീന ഒരുക്കുന്ന പുഴു എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു മുന്‍പ് അമല്‍ നീരദ് ഒരുക്കിയ ഭീഷ്മ പര്‍വ്വം എന്ന ചിത്രം പൂര്‍ത്തിയാക്കിയ മമ്മൂട്ടി, ഇനി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാന്‍ പോകുന്ന ചിത്രത്തിലാണ് അഭിനയിക്കുക എന്നാണ് സൂചന.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക