'മറ്റൊരു നടി ആയിരുന്നെങ്കില്‍ മികച്ചതാക്കിയേനെ..'; ശാന്തി മായാദേവിക്ക് വിമര്‍ശനങ്ങള്‍; പ്രതികരിച്ച് താരം

50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ‘നേര്’. പ്രേക്ഷക ഹൃദയം കീഴടക്കി ഹിറ്റ് ആവുകയാണ് ‘അഡ്വക്കേറ്റ് വിജയമോഹനന്‍’. മോഹന്‍ലാലിന്റെ ഗംഭീര തിരിച്ചു വരവാണ് ചിത്രം എന്നാണ് ആരാധകരും നിരൂപകരും ഒരുപോലെ അവകാശപ്പെടുന്നത്. ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് നേരിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ ശാന്തിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

എന്നാല്‍ ശാന്തി അവതരിപ്പിച്ച കഥാപാത്രത്തിന് വിമര്‍ശനങ്ങളും എത്തിയിരുന്നു. അഭിനയസാധ്യതയുള്ള ഈ കഥാപാത്രം മറ്റൊരു നടിക്ക് നല്‍കിയിരുന്നെങ്കില്‍ മികച്ചതാക്കിയേനെ എന്ന അഭിപ്രായങ്ങളാണ് എത്തിയത്. ഈ വിര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ശാന്തി മായാദേവി ഇപ്പോള്‍. താനൊരു ആക്ടര്‍ അല്ല, അത് അവകാശപ്പെടുകയുമില്ല, ജീത്തു സാറ് നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് അഭിനയിച്ചത് എന്നാണ് ശാന്തി മായാദേവി ഇപ്പോള്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനോടാണ് ശാന്തിയുടെ പ്രതികരണം.

”ഞാനൊരു ആക്ടര്‍ ആണെന്ന് ഞാന്‍ എവിടെയും അവകാശപ്പെടുന്നില്ല. എനിക്കറിയാം ഞാന്‍ ഒരു ആക്ടര്‍ അല്ല. ഞാന്‍ എഴുതിയ സിനിമയില്‍ ഈ റോള്‍ ഞാന്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് സാറ് പറഞ്ഞതു കൊണ്ടാണ് ചെയ്തത്. ഈ സിനിമയില്‍ അഹാന എന്ന കഥാപാത്രം വളരെ കാഷ്വലായാണ് വന്നിരിക്കുന്നത്, ബാക്കിയുള്ളവര്‍ എല്ലാം സീനിയേഴ്സ് ആണ്.”

”ആ കഥാപാത്രത്തെ ഞങ്ങള്‍ കാണിക്കാന്‍ ശ്രമിച്ചത് വിജയമോഹന്റെ വീട്ടിലേക്ക് ഒന്നും പറയാതെ കേറി ചെല്ലാന്‍ പറ്റുന്ന ഒരാളായിട്ടാണ്. അവിടെ അഹാന വളരെ ഫോര്‍മല്‍ ആയിട്ട് ചെയ്യേണ്ട കാര്യം ഒന്നുമില്ല. ചിലത് കണ്ടപ്പോള്‍ എനിക്ക് ചില എക്സ്പ്രഷന്‍സ് ഒക്കെ പാളിയല്ലോ അതൊക്കെ നന്നാക്കാം തോന്നിയിരുന്നു.”

”ഞാനൊരിക്കലും ഒരു ആക്ടര്‍ എന്ന രീതിയില്‍ ഒരുപാട് അഭിനയിക്കണം എന്ന് പറയുന്ന ഒരാളല്ല. കാരണം എനിക്കൊരു സ്‌ട്രോങ്ങ് ബാക്ക്ഗ്രൗണ്ട് ഉണ്ട്. എന്റെ വക്കീല്‍ പണിയിലാണ് ഓരോ ദിവസവും ബെറ്റര്‍ ആയിരുന്നത്. ഇപ്പോള്‍ എനിക്ക് തോന്നുന്നു ഇനി കുറച്ചു ഉത്തരവാദിത്തം കാണിക്കണം എന്ന്, ഹോംവര്‍ക്ക് ചെയ്യണം എന്നുണ്ട്” എന്നാണ് ശാന്തി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ