'അന്ന് ഒരുപാട് പേർ വണ്ടിച്ചെക്ക് കൊടുത്ത് അദ്ദേഹത്തെ പറ്റിച്ചിരുന്നു... അവസാന സമയമായപ്പോൾ ഹനീഫിക്കാ ഒരുപാട് കഷ്ടപ്പെട്ടിരുന്നു'

വില്ലൻ കഥാപാത്രങ്ങളിലൂടെ എത്തി മലയാളി പ്രേക്ഷകർക്ക് പ്രയങ്കരനായി മാറിയ നടനാണ് കൊച്ചിൻ ഹനീഫ. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം സൂക്ഷിച്ച ഹനീഫയുടെ അവസാന നാളുകളിലെ കഷ്ടപാടുകളെക്കുറിച്ച് നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്ര​ദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഹനീഫിക്കാ. ഒരിക്കൽ പോലും പണത്തിന്റെ കണക്ക് പറയാതെ ബന്ധങ്ങൾക്ക് വില നൽകുന്ന മനുഷ്യൻ. അദ്ദേഹവുമായുള്ള ബന്ധത്തിലാണ് കിച്ചമാണി എംബിഎ എന്ന ചിത്രം താൻ സംവിധാനം ചെയ്യുന്നതിലേയ്ക്ക് എത്തിയത്.

പണത്തിന്റെ പേരിൽ ഒരു ബന്ധങ്ങളെയും മാറ്റി നിർത്താത്ത  മനുഷ്യനാണ്. അതുകൊണ്ട് തന്നെ  നിരവധി പേർ അദ്ദേഹത്തെ പറ്റിച്ചിട്ടുണ്ട്. പല പ്രൊഡ്യൂസർമാരും വണ്ടിച്ചെക്ക് കൊടുത്തിട്ട് പോയ  സന്ദർഭങ്ങളുണ്ട്. അതിന്റെ ഒന്നും പേരിൽ അ​ദ്ദേഹം പ്രശ്നമുണ്ടാക്കുകയോ ചോദിച്ച് പോകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കരൾ സംബന്ധമായ അസുഖമുണ്ടായിരുന്ന കാര്യം പോലും അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് സീരിയസായി ആശുപത്രിയിൽ ആയപ്പോഴാണ് പലരും അദ്ദേഹത്തിൻ്റെ രോഗത്തെക്കുറിച്ച് അറിയുന്നത്. ആ സമയത്ത് സാമ്പത്തികമായും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു