'അന്ന് ഒരുപാട് പേർ വണ്ടിച്ചെക്ക് കൊടുത്ത് അദ്ദേഹത്തെ പറ്റിച്ചിരുന്നു... അവസാന സമയമായപ്പോൾ ഹനീഫിക്കാ ഒരുപാട് കഷ്ടപ്പെട്ടിരുന്നു'

വില്ലൻ കഥാപാത്രങ്ങളിലൂടെ എത്തി മലയാളി പ്രേക്ഷകർക്ക് പ്രയങ്കരനായി മാറിയ നടനാണ് കൊച്ചിൻ ഹനീഫ. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം സൂക്ഷിച്ച ഹനീഫയുടെ അവസാന നാളുകളിലെ കഷ്ടപാടുകളെക്കുറിച്ച് നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്ര​ദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഹനീഫിക്കാ. ഒരിക്കൽ പോലും പണത്തിന്റെ കണക്ക് പറയാതെ ബന്ധങ്ങൾക്ക് വില നൽകുന്ന മനുഷ്യൻ. അദ്ദേഹവുമായുള്ള ബന്ധത്തിലാണ് കിച്ചമാണി എംബിഎ എന്ന ചിത്രം താൻ സംവിധാനം ചെയ്യുന്നതിലേയ്ക്ക് എത്തിയത്.

പണത്തിന്റെ പേരിൽ ഒരു ബന്ധങ്ങളെയും മാറ്റി നിർത്താത്ത  മനുഷ്യനാണ്. അതുകൊണ്ട് തന്നെ  നിരവധി പേർ അദ്ദേഹത്തെ പറ്റിച്ചിട്ടുണ്ട്. പല പ്രൊഡ്യൂസർമാരും വണ്ടിച്ചെക്ക് കൊടുത്തിട്ട് പോയ  സന്ദർഭങ്ങളുണ്ട്. അതിന്റെ ഒന്നും പേരിൽ അ​ദ്ദേഹം പ്രശ്നമുണ്ടാക്കുകയോ ചോദിച്ച് പോകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കരൾ സംബന്ധമായ അസുഖമുണ്ടായിരുന്ന കാര്യം പോലും അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് സീരിയസായി ആശുപത്രിയിൽ ആയപ്പോഴാണ് പലരും അദ്ദേഹത്തിൻ്റെ രോഗത്തെക്കുറിച്ച് അറിയുന്നത്. ആ സമയത്ത് സാമ്പത്തികമായും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക