'അന്ന് ഒരുപാട് പേർ വണ്ടിച്ചെക്ക് കൊടുത്ത് അദ്ദേഹത്തെ പറ്റിച്ചിരുന്നു... അവസാന സമയമായപ്പോൾ ഹനീഫിക്കാ ഒരുപാട് കഷ്ടപ്പെട്ടിരുന്നു'

വില്ലൻ കഥാപാത്രങ്ങളിലൂടെ എത്തി മലയാളി പ്രേക്ഷകർക്ക് പ്രയങ്കരനായി മാറിയ നടനാണ് കൊച്ചിൻ ഹനീഫ. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം സൂക്ഷിച്ച ഹനീഫയുടെ അവസാന നാളുകളിലെ കഷ്ടപാടുകളെക്കുറിച്ച് നിർമ്മാതാവും സംവിധായകനുമായ സമദ് മങ്കട പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്ര​ദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് ഹനീഫിക്കാ. ഒരിക്കൽ പോലും പണത്തിന്റെ കണക്ക് പറയാതെ ബന്ധങ്ങൾക്ക് വില നൽകുന്ന മനുഷ്യൻ. അദ്ദേഹവുമായുള്ള ബന്ധത്തിലാണ് കിച്ചമാണി എംബിഎ എന്ന ചിത്രം താൻ സംവിധാനം ചെയ്യുന്നതിലേയ്ക്ക് എത്തിയത്.

പണത്തിന്റെ പേരിൽ ഒരു ബന്ധങ്ങളെയും മാറ്റി നിർത്താത്ത  മനുഷ്യനാണ്. അതുകൊണ്ട് തന്നെ  നിരവധി പേർ അദ്ദേഹത്തെ പറ്റിച്ചിട്ടുണ്ട്. പല പ്രൊഡ്യൂസർമാരും വണ്ടിച്ചെക്ക് കൊടുത്തിട്ട് പോയ  സന്ദർഭങ്ങളുണ്ട്. അതിന്റെ ഒന്നും പേരിൽ അ​ദ്ദേഹം പ്രശ്നമുണ്ടാക്കുകയോ ചോദിച്ച് പോകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കരൾ സംബന്ധമായ അസുഖമുണ്ടായിരുന്ന കാര്യം പോലും അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് സീരിയസായി ആശുപത്രിയിൽ ആയപ്പോഴാണ് പലരും അദ്ദേഹത്തിൻ്റെ രോഗത്തെക്കുറിച്ച് അറിയുന്നത്. ആ സമയത്ത് സാമ്പത്തികമായും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ