അച്ഛാ, നമ്മള്‍ വീണ്ടും കണ്ടുമുട്ടും..; പിതാവിന്റെ വിയോഗത്തില്‍ മനംനൊന്ത് സാമന്ത, വികാരനിര്‍ഭരമായ കുറിപ്പ്

പിതാവ് ജോസഫ് പ്രഭുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്ത് സാമന്ത. പിതാവിന്റെ മരണ വിവരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സാമന്ത അറിയിച്ചത്. ‘അച്ഛാ, നമ്മള്‍ വീണ്ടും കണ്ടുമുട്ടും’ എന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് സാമന്തയുടെ വക്താവും രംഗത്തെത്തിയിട്ടുണ്ട്.

പിതാവിന്റെ വിയോഗത്തില്‍, സാമന്തയും കുടുംബവും ഏറെ ദുഖകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തില്‍ ആരാധകരും മാധ്യമങ്ങളും താരത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സാമന്തയുടെ വക്താവ് അറിയിച്ചു.

ജോസഫ് പ്രഭുവിന്റെയും നിനെറ്റ് പ്രഭുവിന്റെയും മകളായി ചെന്നൈയില്‍ ജനിച്ച സാമന്ത, തന്റെ വളര്‍ച്ചയില്‍ കുടുംബം വഹിച്ച പങ്ക് പലപ്പോഴും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറില്‍ കുടുംബ നല്‍കിയ പിന്തുണയും താരപദവിയിലേക്കുള്ള യാത്രയില്‍ അത് എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

2022ല്‍ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ജോസഫ് പങ്കിട്ടിരുന്നു. ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. ‘പണ്ട് ഒരു കഥ ഉണ്ടായിരുന്നു. അത് ഇനി നിലവിലില്ല, അതിനാല്‍, നമുക്ക് ഒരു പുതിയ കഥ ആരംഭിക്കാം. ഒരു പുതിയ അധ്യായവും’ എന്നാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം ജോസഫ് എഴുതിയത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു