അച്ഛാ, നമ്മള്‍ വീണ്ടും കണ്ടുമുട്ടും..; പിതാവിന്റെ വിയോഗത്തില്‍ മനംനൊന്ത് സാമന്ത, വികാരനിര്‍ഭരമായ കുറിപ്പ്

പിതാവ് ജോസഫ് പ്രഭുവിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ മനംനൊന്ത് സാമന്ത. പിതാവിന്റെ മരണ വിവരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സാമന്ത അറിയിച്ചത്. ‘അച്ഛാ, നമ്മള്‍ വീണ്ടും കണ്ടുമുട്ടും’ എന്നാണ് സാമന്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് സാമന്തയുടെ വക്താവും രംഗത്തെത്തിയിട്ടുണ്ട്.

പിതാവിന്റെ വിയോഗത്തില്‍, സാമന്തയും കുടുംബവും ഏറെ ദുഖകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസരത്തില്‍ ആരാധകരും മാധ്യമങ്ങളും താരത്തിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സാമന്തയുടെ വക്താവ് അറിയിച്ചു.

ജോസഫ് പ്രഭുവിന്റെയും നിനെറ്റ് പ്രഭുവിന്റെയും മകളായി ചെന്നൈയില്‍ ജനിച്ച സാമന്ത, തന്റെ വളര്‍ച്ചയില്‍ കുടുംബം വഹിച്ച പങ്ക് പലപ്പോഴും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. തന്റെ കരിയറില്‍ കുടുംബ നല്‍കിയ പിന്തുണയും താരപദവിയിലേക്കുള്ള യാത്രയില്‍ അത് എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ചും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

2022ല്‍ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ജോസഫ് പങ്കിട്ടിരുന്നു. ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. ‘പണ്ട് ഒരു കഥ ഉണ്ടായിരുന്നു. അത് ഇനി നിലവിലില്ല, അതിനാല്‍, നമുക്ക് ഒരു പുതിയ കഥ ആരംഭിക്കാം. ഒരു പുതിയ അധ്യായവും’ എന്നാണ് ഈ ചിത്രങ്ങള്‍ക്കൊപ്പം ജോസഫ് എഴുതിയത്.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ