ജയരാജിന്റെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ആനചന്തം. ആന കമ്പക്കാരന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ഉണ്ടായ രസകരവുമായ അനുഭവങ്ങൾ ഓർത്തെടുത്ത് നിർമ്മാതാവ് സമദ് മങ്കട പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ചിത്രത്തിലെ ആ കഥാപാത്രം ചെയ്യാൻ ജയറാമിനല്ലാതെ മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് പറയുന്നതാണ് സത്യമെന്നും സമദ് പറയുന്നുണ്ട്. മധു ചന്ദലേഖയുടെ പിന്നാലെ ചെയ്ത സിനിമയായിരുന്നു ആനച്ചന്തം.
സിനിമയുടെ കഥ കേട്ടപ്പോഴെ ജയറാമിന് ഇൻഡ്രസ്റ്റായെന്നും തന്നോട് തനിക്കു ഈ സിനിമ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ് ഇല്ലെങ്കിൽ താൻ വേറെ ആളെ നോക്കുമെന്നും ജയറാം പറഞ്ഞതായും സമദ് പറയുന്നു. ചിത്രത്തിൽ മംഗലാംകുന്ന് അയ്യപ്പൻ എന്ന ആനയായിരുന്നു ചിത്രത്തിൽ എത്തിയത്.
ആളുകളുമായി പെട്ടന്ന് ആന ഇണങ്ങുകയും ചെയ്തത് ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു. ഗൂരുവായൂർ അമ്പലത്തിലെ ആനകളെ വെച്ച് ഷൂട്ട് ചെയ്യുക എന്നത് തന്നെ വലിയ ഭാഗ്യമാണന്നും അദ്ദേഹം മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.