ദിലീപ് കാരണം 'സിഐഡി മൂസ'യില്‍ നിന്നും പിണങ്ങിപ്പോയി, പിന്നീട് തെറ്റ് മനസിലാക്കി തിരിച്ചു വിളിച്ചു: സലിം കുമാര്‍

ദിലീപ് കാരണം ‘സിഐഡി മൂസ’ സിനിമയില്‍ അഭിനയിക്കുന്നതിനിടെ താന്‍ പിണങ്ങി പോയിരുന്നുവെന്ന് സലിം കുമാര്‍. തന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നായകനും നിര്‍മ്മാതാവുമായ ദിലീപിന്റെ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചാണ് സെറ്റില്‍ നിന്നും പിണങ്ങിപ്പോയത് എന്നാണ് സലിം കുമാര്‍ പറയുന്നത്.

ഏറ്റവും കൂടുതല്‍ ആലോചിച്ചു ചെയ്ത സിനിമയാണ് സിഐഡി മൂസ. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്നായിരുന്നു ദിലീപിന്റെ പ്രൊഡക്ഷന്റെ പേര്. രാവിലെ മുതല്‍ രാത്രി വരെ അവന്‍ ഇരുന്നു ആലോചനയാണ്. നാളെ എടുക്കാന്‍ പോകുന്ന സീന്‍ ഇതാണ്, അത് എങ്ങനെ എടുക്കും എന്നൊക്കെയാണ് ചര്‍ച്ച.

സെറ്റിലെത്തിയാല്‍ ക്യാമറാമാനുമായും സംവിധായകനുമായും വീണ്ടും ആലോചന. ഇത് കണ്ട് താന്‍ പ്രൊഡക്ഷന്റെ പേര് മാറ്റി ഗ്രാന്‍ഡ് ആലോചന പ്രൊഡക്ഷന്‍സ് എന്നാക്കി. നൂറോ നൂറ്റി ഇരുപതോ ദിവസം ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നു. അന്നൊന്നും മറ്റു പടങ്ങള്‍ അത്രയും ദിവസമൊന്നും പോകില്ല.

ഒരു ദിവസം താന്‍ ചെന്നപ്പോള്‍ കേള്‍ക്കുന്നു, തന്റെ കഥാപാത്രവും ക്യാപ്റ്റന്‍ രാജു ചേട്ടന്റെ കഥാപാത്രവും ഒരുമിപ്പിച്ചെന്ന്. അത് പറഞ്ഞ് തങ്ങള്‍ തമ്മില്‍ തെറ്റി. അഭിനയിക്കുന്നില്ല എന്നു പറഞ്ഞ് താന്‍ തിരിച്ചു പോന്നു. ക്യാപ്റ്റന്‍ രാജു ചേട്ടന്‍ അതില്‍ ദിലീപിന്റെ അമ്മാവനാണ്. ആ കഥാപാത്രവും തന്റേതും ഒന്നിച്ച് താന്‍ തന്നെ ചെയ്യണം.

തന്റേത് ഒരു ഭ്രാന്തന്റെ കഥാപാത്രമാണ്. ഭ്രാന്തനും ആകണം, അമ്മാവനും ആകണം. അതായിരുന്നു അവരുടെ പ്ലാന്‍. താന്‍ നേരെ ലാല്‍ ജോസിന്റെ പട്ടാളം എന്ന സിനിമയിലേക്ക് പോയി. പിന്നീട് ആലോചിച്ചപ്പോള്‍ അവര്‍ക്ക് തെറ്റ് മനസിലായി. തന്നെ തിരിച്ചു വിളിച്ചു എന്നാണ് സലിം കുമാര്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക