സൈനയ്‌ക്ക് എതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം, സിദ്ധാര്‍ഥിന് എതിരെ വിമര്‍ശനവുമായി ആരാധകര്‍ പോലും, പ്രതികരിച്ച് സൈനയും ഭര്‍ത്താവും

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനെ പരിഹസിച്ച് സിദ്ധാര്‍ഥ് നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. റീട്വീറ്റില്‍ സിദ്ധാര്‍ഥ് ഉപയോഗിച്ച മോശം വാക്കാണ് താരത്തെ കുരുക്കിയത്. ദേശീയ വനിതാ കമ്മീഷന്‍ താരത്തിന് നോട്ടീസ് അയച്ചു.

‘സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാകില്ല. ഒരുകൂട്ടം അരാജകവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ സാദ്ധ്യമായ ഏറ്റവും കടുത്ത വാക്കുകളില്‍ ഞാന്‍ അപലപിക്കുന്നു’ എന്നായിരുന്നു സൈനയുടെ ട്വീറ്റ്.

സൈനയ്ക്കെതിരെ സിദ്ധാര്‍ഥ് ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനമുയരുന്നത്. ഇതോടെ, മോശം അര്‍ത്ഥത്തിലല്ല ട്വീറ്റിലെ പരാമര്‍ശങ്ങളെന്ന വിശദീകരണവുമായി നടന്‍ രംഗത്തെത്തി.

‘അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. നടനെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷേ, ഈ കുറിച്ചത് അത്ര നല്ലതല്ല. അദ്ദേഹത്തിന് സ്വന്തം അഭിപ്രായം കുറച്ചുകൂടി നല്ല വാക്കുകളില്‍ പ്രകടിപ്പിക്കാമായിരുന്നു. ഇത്തരം പരാമര്‍ശങ്ങളുടെ കാര്യത്തില്‍ ട്വിറ്ററും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കരുതുന്നു’ സിദ്ധാര്‍ഥിന്റെ ട്വീറ്റിനോട് സൈന പ്രതികരിച്ചു. സൈനയുടെ ഭര്‍ത്താവ് പി കശ്യപും നടന്റെ പരാമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തി.

‘ഇത് ഞങ്ങളെ വളരെയധികം വിഷമിപ്പിച്ചു. താങ്കള്‍ക്ക് സ്വന്തം അഭിപ്രായം പറയാം. പക്ഷേ, അതിനായി നല്ല ഭാഷ തിരഞ്ഞെടുക്കൂ. പ്രതികരിക്കാന്‍ തിരഞ്ഞെടുത്ത ഭാഷയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് താങ്കള്‍ കരുതിയതെന്നാണ് തോന്നുന്നത്’, കശ്യപ് കുറിച്ചു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍