പണം ലഭിക്കുമ്പോഴെല്ലാം ആ വനിതാ നിർമ്മാതാവിന്റെ കവിളിൽ ചുംബിക്കണമായിരുന്നു; കരിയറിന്റെ ആദ്യകാല പ്രതിസന്ധികളെക്കുറിച്ച് സെയ്ഫ് അലി ഖാൻ

സിനിമാ മേഖലയിലെ തന്റെ ആദ്യകാലങ്ങളെക്കുറിച്ചും താൻ കണ്ട പോരാട്ടങ്ങളെക്കുറിച്ചും നടൻ സൈഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ. ബോളിവുഡിൽ അറിയപ്പെടുന്ന താരമായി മാറുന്നതിനുമുൻപ് ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ ഘട്ടമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം.

വെല്ലുവിളി നിറഞ്ഞതും അസാധാരണവുമായ ഒരു തുടക്കമായിരുന്നു തന്റേത് എന്നും സമകാലികരിൽ നിന്ന് വ്യത്യസ്തമായി, തനിക്ക് നേരത്തെ തന്നെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. എസ്ക്വയർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കരിയറിന്റെ തുടക്കത്തിൽ ആഴ്ചയിൽ ആയിരം രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാൽ അതിനൊരു അസാധാരണമായ വ്യവസ്ഥയുണ്ടായിരുന്നു. പണം ലഭിക്കുമ്പോഴെല്ലാം നിർമ്മാതാവിൻ്റെ കവിളിൽ പത്ത് തവണ ചുംബിക്കണമെന്നതായിരുന്നു ആ നിബന്ധനയെന്നും സെയ്ഫ് പറഞ്ഞു.

21-ാം വയസ്സിൽ അമൃത സിങ്ങിനെ വിവാഹം കഴിച്ച് 25-ാം വയസ്സിൽ അച്ഛനായതിനാൽ വളരെ ചെറുപ്രായത്തിൽ തന്നെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന സമയത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. അലി ഖാൻ തന്റെ ആദ്യത്തെ കുട്ടിയാണ് സാറ, അതിനുശേഷം മകൻ ഇബ്രാഹിം ജനിച്ചു.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി