സമുദായത്തിന് പുറത്തുനിന്നും വിവാഹം ചെയ്താല്‍ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോലും അനുവദിക്കില്ല; ജാതീയതയെ കുറിച്ച് സായ് പല്ലവി

നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം “പാവ കഥൈകളി”ലെ സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടുകയാണ്. വെട്രിമാരന്‍ ഒരുക്കിയ ഊര്‍ ഇരവ് എന്ന ചിത്രത്തിലാണ് സായ് പല്ലവി വേഷമിട്ടത്. ചിത്രത്തില്‍ തുറന്ന് കാട്ടുന്ന ദുരഭിമാനവും ജാതീയതയുമൊക്കെ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബഡാഗ എന്ന സമുദായത്തെ കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

ഇതേ വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ കുട്ടിക്കാലത്തെ അനുഭവങ്ങളില്‍ നിന്നും താന്‍ മനസ്സിലാക്കിയ ജാതീയ വിവേചനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സായ് പല്ലവി. ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് സായിയുടെ തുറന്നു പറച്ചില്‍ വലുതാകുമ്പോള്‍ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് ചെറുപ്പം മുതല്‍ തന്നെ പറയുമായിരുന്നു.

സമുദായത്തിന് പുറത്തു നിന്നും വിവാഹം ചെയ്താല്‍ അവരെ ഉത്സവങ്ങളിലേക്ക് ആരും ക്ഷണിക്കില്ല. ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോലും അവരെ അനുവദിക്കില്ല. ആ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് സഹിക്കാനാവുന്നതിനും അപ്പുറമാണിത്. അതിനാല്‍ സമുദായത്തിന് പുറത്തു നിന്നും വിവാഹം ചെയ്തവര്‍ അവിടെ താമസിക്കാറില്ല. പാവ കഥൈകള്‍ ചെയ്ത ശേഷം തനിക്ക് എപ്പോഴെങ്കിലും ഇതെപറ്റി സംസരിക്കേണ്ടി വരുമെന്ന് താന്‍ അച്ഛനോട് പറഞ്ഞിരുന്നു.

സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിക്കുന്നത് എല്ലായിടത്തും നടക്കുന്ന കാര്യമല്ലേയെന്നും അത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലേ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. സംസ്‌കാരത്തിന്റെ പേരില്‍ ഒരു കുട്ടിയോട് നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെ തിരഞ്ഞെടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ സാധിക്കില്ല എന്നാണ് താന്‍ പറഞ്ഞതെന്നന്ന് സായി പല്ലവി പറഞ്ഞു.

അച്ഛന്‍ തന്റെയും സഹോദരിയുടെയും കാര്യത്തില്‍ സ്വതന്ത്രമായി തന്നെ ചിന്തിക്കും. എങ്കിലും മറ്റു പെണ്‍കുട്ടികളെ കുറിച്ചും അല്ലെങ്കില്‍ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും സംസാരിക്കുമ്പോള്‍ അതൊന്നും മാറ്റാന്‍ സാധിക്കില്ലെന്നാണ് അച്ഛന്‍ പറയുകയെന്നും സായ് പല്ലവി അഭിമുഖത്തില്‍ പറഞ്ഞു. ഊര്‍ ഇരവില്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ കുടുംബത്തില്‍ നിന്നും നേരിടേണ്ടി വരുന്ന കടുത്ത വിവേചനമാണ് തുറന്നു കാട്ടുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം