പ്രണവിന്റെ കണ്ണുകളും കാലുകളും അടക്കം എല്ലാം ലാല്‍ സാറിനെ പറിച്ച് വച്ചത് പോലെയാണ്, ഒന്ന് കെട്ടിപ്പിടിക്കാന്‍ തോന്നി: സായ് കുമാര്‍

ഹൃദയം കണ്ട ശേഷം കണ്ണ് നിറഞ്ഞ് ഒഴുകുക ആയിരുന്നുവെന്ന് നടന്‍ സായ് കുമാര്‍. ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം സിനിമയിലുണ്ട്. വിനീത് ശ്രീനിവാസനെയും പ്രണവിനെയും കെട്ടിപ്പിടിക്കാന്‍ തോന്നി എന്നാണ് കാന്‍ മീഡിയ ചാനലിനോട് സായ് കുമാര്‍ പറയുന്നത്.

ഹൃദയം കണ്ടപ്പോഴെല്ലാം കണ്ണ് നിറഞ്ഞ് ഒഴുകുകയായിരുന്നു. ആളുകളെ അടുപ്പിക്കുന്ന എന്തോ ഒരു ഘടകം ഹൃദയത്തിലുണ്ടായിരുന്നു. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ വിനീതിനേയും പ്രണവിനേയും ഒന്ന് കെട്ടിപിടിക്കാന്‍ തോന്നി. ജീത്തു ജോസഫ് ചിത്രം ആദിയില്‍ കണ്ട പ്രണവായിരുന്നില്ല ഹൃദയത്തില്‍.

വല്ലാതെ മാറിപ്പോയിരിക്കുന്നു. അവന്റെ കണ്ണുകളും കാലുകളും അടക്കം എല്ലാം ലാല്‍ സാറിനെ പറിച്ച് വെച്ച് പോലെയാണ് എന്നാണ് സായ് കുമാര്‍ പറയുന്നത്. അതേസമയം, തന്റെ അച്ഛന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരെ കുറിച്ചും സായ് കുമാര്‍ സംസാരിച്ചു.

കഥ പറയാന്‍ വരുന്നവരോട് അച്ഛന്‍ പ്രതിഫലത്തെ കുറിച്ച് ചോദിക്കാറില്ല. പണത്തിന്റെ കാര്യം അവിടെ നിക്കട്ടെ, കഥാപാത്രത്തെ കുറിച്ച് സംസാരിക്കാം എന്നാണ് പറയുക. അച്ഛന് മക്കള്‍ എല്ലാവരും ഒരു പോലെയാണെങ്കിലും തനിക്ക് ചെറിയ പരിഗണന തന്നിരുന്നുവെന്നും സായ് കുമാര്‍ പറയുന്നു.

Latest Stories

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ