അത്രയും നാളത്തെ പരിചയപ്പെടലില്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി; സേതുവുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി സച്ചി

ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ് തുടങ്ങി സച്ചി-സേതു കൂട്ടുകെട്ടില്‍ ധാരാളം വന്‍ഹിറ്റുകളാണ് പിറവിയെടുത്തത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും പിരിയുകയും ചെയ്തു. ഇപ്പോഴിതാ സേതുവുമായുള്ള വേര്‍പിരിയലിന് വഴിതെളിച്ചത് എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചി.

താനും സേതുവും സിനിമയിലേയ്ക്ക് ഒരുമിച്ചു കടന്നുവന്നത് പിരിയാനുള്ള തീരുമാനവുമായിട്ടായിരുന്നുവെന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി നേരെ ചൊവ്വയില്‍ പറഞ്ഞത്.

“വക്കീലായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി, ഏകദേശം നാല് കൊല്ലം കഴിയുമ്പോഴാണ് ഞാനും സേതുവും പരിചയപ്പെടുന്നത്. രണ്ട് പേര്‍ക്കും സിനിമയെക്കുറിച്ച് താല്‍പര്യവും അറിവുമുണ്ട്. വൈകുന്നേരം സമയങ്ങളില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച െചയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കൂട്ടായശ്രമം നടത്തിക്കളയാമെന്ന ചിന്തയിലേയ്ക്ക് വരുന്നത്. അത്രയും നാളത്തെ പരിചയപ്പെടലില്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി, രണ്ട് പേര്‍ക്കും രണ്ട് അഭിരുചികളാണെന്ന്. ഞങ്ങള്‍ യോജിക്കുന്നതു തന്നെ പിരിയാന്‍ തീരുമാനിച്ചിട്ടാണ്.”

“ഒരു എന്‍ട്രിക്കു വേണ്ടി ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യാം. അതിനു ശേഷം ഒന്നു ചവിട്ടി നിന്നതിനു ശേഷം നമുക്ക് നമ്മുടേതായ സ്വതന്ത്ര സിനിമകള്‍ ചെയ്യാം. തുടക്കത്തിലെ സമയത്ത് ഒരു എക്‌സര്‍സൈസ് എന്ന നിലയില്‍ കൂട്ടായ്മ നല്ലതാണ്. എന്നാല്‍ അതിനു ശേഷം ഒറ്റയ്‌ക്കൊറ്റയ്ക്ക് ചെയ്യുന്നത് തന്നെയാണ് ശരി.”സച്ചി വ്യക്തമാക്കി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു