അത്രയും നാളത്തെ പരിചയപ്പെടലില്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി; സേതുവുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി സച്ചി

ചോക്ലേറ്റ്, റോബിന്‍ഹുഡ്, മേക്കപ്പ്മാന്‍, സീനിയേഴ്‌സ് തുടങ്ങി സച്ചി-സേതു കൂട്ടുകെട്ടില്‍ ധാരാളം വന്‍ഹിറ്റുകളാണ് പിറവിയെടുത്തത്. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും പിരിയുകയും ചെയ്തു. ഇപ്പോഴിതാ സേതുവുമായുള്ള വേര്‍പിരിയലിന് വഴിതെളിച്ചത് എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചി.

താനും സേതുവും സിനിമയിലേയ്ക്ക് ഒരുമിച്ചു കടന്നുവന്നത് പിരിയാനുള്ള തീരുമാനവുമായിട്ടായിരുന്നുവെന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി നേരെ ചൊവ്വയില്‍ പറഞ്ഞത്.

“വക്കീലായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി, ഏകദേശം നാല് കൊല്ലം കഴിയുമ്പോഴാണ് ഞാനും സേതുവും പരിചയപ്പെടുന്നത്. രണ്ട് പേര്‍ക്കും സിനിമയെക്കുറിച്ച് താല്‍പര്യവും അറിവുമുണ്ട്. വൈകുന്നേരം സമയങ്ങളില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച െചയ്യുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് കൂട്ടായശ്രമം നടത്തിക്കളയാമെന്ന ചിന്തയിലേയ്ക്ക് വരുന്നത്. അത്രയും നാളത്തെ പരിചയപ്പെടലില്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി, രണ്ട് പേര്‍ക്കും രണ്ട് അഭിരുചികളാണെന്ന്. ഞങ്ങള്‍ യോജിക്കുന്നതു തന്നെ പിരിയാന്‍ തീരുമാനിച്ചിട്ടാണ്.”

“ഒരു എന്‍ട്രിക്കു വേണ്ടി ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യാം. അതിനു ശേഷം ഒന്നു ചവിട്ടി നിന്നതിനു ശേഷം നമുക്ക് നമ്മുടേതായ സ്വതന്ത്ര സിനിമകള്‍ ചെയ്യാം. തുടക്കത്തിലെ സമയത്ത് ഒരു എക്‌സര്‍സൈസ് എന്ന നിലയില്‍ കൂട്ടായ്മ നല്ലതാണ്. എന്നാല്‍ അതിനു ശേഷം ഒറ്റയ്‌ക്കൊറ്റയ്ക്ക് ചെയ്യുന്നത് തന്നെയാണ് ശരി.”സച്ചി വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക