എന്തിനാണ് പ്രയാഗയെ സഹായിച്ചതെന്ന് വീട്ടുകാരും കൂട്ടുകാരും ചോദിച്ചു, ആരോപണങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല: സാബുമോന്‍

പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടന്‍ സാബുമോന്‍. ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പ്രയാഗയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓംപ്രകാശിനെ അറിയില്ലെന്ന് അടക്കമുള്ള പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് അവിടെ നടന്ന മറ്റ് ഇടപാടുകളില്‍ പ്രയാഗയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി.

ഇതിനിടെയാണ് പ്രയാഗയ്ക്ക് നിയമസഹായം നല്‍കുന്നത് സാബുമോന്‍ ആണെന്ന വാര്‍ത്തകള്‍ എത്തിയത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍. രജനികാന്തിനൊപ്പം അഭിനയിച്ച ‘വേട്ടയ്യന്‍’ സിനിമയുടെ റിലീസിനിടെയാണ് സാബുമോന്‍ സംസാരിച്ചത്. മനോരമ ന്യൂസിനോടാണ് നടന്‍ പ്രതികരിച്ചത്.

തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടി രക്ഷപ്പെടരുത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് പ്രയാഗയോട് ഞാനാണ് പറഞ്ഞത്. പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് ചോദിച്ചവരില്‍ വീട്ടുകാരും സുഹൃത്തുക്കളുമുണ്ട്. എനിക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളതെന്ന് ചിലര്‍ ഓര്‍മ്മിപ്പിച്ചു.

സൗഹൃദങ്ങള്‍ക്ക് വലിയ വിലയാണ് കല്‍പ്പിക്കുന്നത്. പ്രയാഗ കുടുംബസുഹൃത്താണ്. ഫോണ്‍ വിളിച്ചാല്‍ പലരും എടുക്കാതായെന്ന് പ്രയാഗ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലുണ്ടാകുന്ന ആരോപണങ്ങളെ ഞാന്‍ ഭയപ്പെടുന്നില്ല എന്നാണ് സാബുമോന്‍ പറയുന്നത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം