ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ ആ അപകടകരമായ അവസ്ഥയിലും മോഹന്‍ലാല്‍ സീന്‍ പെര്‍ഫെക്ട് ആക്കി

സ്ഫടികം സിനിമ ഫെബ്രുവരി 9 ന് റീ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷ് ആയിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് സ്ഫടികം സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവച്ചത്.

‘പാലക്കാട് പാറമടയിലാണ് ലോറിക്ക് തീപിടിക്കുന്ന രംഗം ചിത്രീകരിച്ചത്. പുതിയ ലോറി ഷോറൂമില്‍ നിന്നും കൊണ്ട് വന്നശേഷം അതിന്റെ എഞ്ചിന്‍ അഴിച്ചുമാറ്റി. പുറകില്‍ മുഴുവന്‍ പെട്രോള്‍ ബോംബ് നിറച്ച് പുറത്തേക്ക് വലിയ തിരിയിട്ട് വെച്ചിരിക്കുകയാണ്. ലാലേട്ടന്‍ വണ്ടിയില്‍ കയറി ഇരിപ്പുണ്ട്. ആളുകള്‍ പുറകില്‍ നിന്ന് തള്ളിയാല്‍ മാത്രമെ വണ്ടി നീങ്ങു.

തിലകന്‍ അങ്കിള്‍ അടക്കം എല്ലാവരും സെറ്റിലുണ്ടായിരുന്നു. അന്ന് എല്ലാവരും പെട്രോള്‍ ബോംബ് വണ്ടിയില്‍ നിറച്ചിരിക്കുന്നത് കണ്ട് മോഹന്‍ലാലിനെ അതിനുള്ളില്‍ ഇരുത്തി ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. കാരണം ഇനി ഒരു ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്.

മോഹന്‍ലാല്‍ അത്ര അപകടകരമായ അവസ്ഥയില്‍ ഇരുന്ന് രംഗം ചിത്രീകരിക്കുന്നതിനെതിരെ എല്ലാവരും പ്രശ്‌നമുണ്ടാക്കി. പെട്രോള്‍ ബോംബ് നിറച്ച ലോറിക്ക് ഒരു സൈഡില്‍ നിന്നും തീ പിടിക്കുന്നുണ്ട്. ലാലേട്ടന്‍ അപ്പോഴും വാഹനം ഓടിക്കുകയാണ്.

എല്ലാവരും നോക്കുന്നത് ഭദ്രന്‍ അങ്കിളിനേയാണ്. അദ്ദേഹം ജംമ്പ് പറഞ്ഞാലെ ലാലേട്ടന്‍ ചാടു. കറക്ട് സമയം ആയപ്പോള്‍ ഭദ്രന്‍ അങ്കിള്‍ ജംമ്പ് പറഞ്ഞു ലാലേട്ടന്‍ ചാടി. അന്ന് അഞ്ച് കാമറ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. .രൂപേഷ് പീതാംബരന്‍ പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക