ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞു, പക്ഷേ ആ അപകടകരമായ അവസ്ഥയിലും മോഹന്‍ലാല്‍ സീന്‍ പെര്‍ഫെക്ട് ആക്കി

സ്ഫടികം സിനിമ ഫെബ്രുവരി 9 ന് റീ റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ഈ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് രൂപേഷ് ആയിരുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് രൂപേഷ് സ്ഫടികം സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവച്ചത്.

‘പാലക്കാട് പാറമടയിലാണ് ലോറിക്ക് തീപിടിക്കുന്ന രംഗം ചിത്രീകരിച്ചത്. പുതിയ ലോറി ഷോറൂമില്‍ നിന്നും കൊണ്ട് വന്നശേഷം അതിന്റെ എഞ്ചിന്‍ അഴിച്ചുമാറ്റി. പുറകില്‍ മുഴുവന്‍ പെട്രോള്‍ ബോംബ് നിറച്ച് പുറത്തേക്ക് വലിയ തിരിയിട്ട് വെച്ചിരിക്കുകയാണ്. ലാലേട്ടന്‍ വണ്ടിയില്‍ കയറി ഇരിപ്പുണ്ട്. ആളുകള്‍ പുറകില്‍ നിന്ന് തള്ളിയാല്‍ മാത്രമെ വണ്ടി നീങ്ങു.

തിലകന്‍ അങ്കിള്‍ അടക്കം എല്ലാവരും സെറ്റിലുണ്ടായിരുന്നു. അന്ന് എല്ലാവരും പെട്രോള്‍ ബോംബ് വണ്ടിയില്‍ നിറച്ചിരിക്കുന്നത് കണ്ട് മോഹന്‍ലാലിനെ അതിനുള്ളില്‍ ഇരുത്തി ഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. കാരണം ഇനി ഒരു ജയന്‍ ദുരന്തം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് എല്ലാവരും പറഞ്ഞത്.

മോഹന്‍ലാല്‍ അത്ര അപകടകരമായ അവസ്ഥയില്‍ ഇരുന്ന് രംഗം ചിത്രീകരിക്കുന്നതിനെതിരെ എല്ലാവരും പ്രശ്‌നമുണ്ടാക്കി. പെട്രോള്‍ ബോംബ് നിറച്ച ലോറിക്ക് ഒരു സൈഡില്‍ നിന്നും തീ പിടിക്കുന്നുണ്ട്. ലാലേട്ടന്‍ അപ്പോഴും വാഹനം ഓടിക്കുകയാണ്.

എല്ലാവരും നോക്കുന്നത് ഭദ്രന്‍ അങ്കിളിനേയാണ്. അദ്ദേഹം ജംമ്പ് പറഞ്ഞാലെ ലാലേട്ടന്‍ ചാടു. കറക്ട് സമയം ആയപ്പോള്‍ ഭദ്രന്‍ അങ്കിള്‍ ജംമ്പ് പറഞ്ഞു ലാലേട്ടന്‍ ചാടി. അന്ന് അഞ്ച് കാമറ വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. .രൂപേഷ് പീതാംബരന്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ