അസുഖങ്ങള്‍ ബാധിച്ച് അവശനായി, സാമ്പത്തിക ബുദ്ധിമുട്ടുകളും ചെക്ക് കേസുകളും വേറെ.. സുഹൃത്തിനെ വിശ്വസിച്ച് റിസബാവ സൗഭാഗ്യങ്ങള്‍ തട്ടിതെറിപ്പിച്ചു: ആലപ്പി അഷ്‌റഫ്

ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷം ഇന്നും മലയാളി പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റിസബാവ പിന്നീട് അധികം മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാത്രമല്ല, അന്യഭാഷകളില്‍ നിന്നും വന്ന ഓഫറുകള്‍ തട്ടിക്കളയുകയും ചെയ്തിരുന്നു എന്നാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍ ഹരിഹര്‍ നഗറിന് ശേഷം താരമൂല്യമുള്ള നടനായി റിസബാവ മാറി.

സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കെല്ലാം റീമേക്ക് ചെയ്യാന്‍ സമീപിച്ചവര്‍ ആവശ്യപ്പെട്ട ഒരേയൊരു കാര്യം വില്ലനായി റിസബാവ തന്നെ വേണമെന്നതായിരുന്നു. എന്നാല്‍ റിസബാവ അതൊന്നും സ്വീകരിച്ചില്ല എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. ”തെലുങ്കിലെ ഒരു നിര്‍മ്മാതാവ് മൂന്ന് ലക്ഷം രൂപ ഓഫര്‍ ചെയ്താണ് സമീപിച്ചത്. അന്ന് അതൊരു വലിയ തുകയാണ്. ഹിന്ദിയില്‍ നിന്ന് ബൊപ്പയ്യ എന്ന നിര്‍മ്മാണ കമ്പനിയും റീമേക്ക് ആവശ്യവുമായി എത്തി.”

”എല്ലാവര്‍ക്കും ആവശ്യം റിസബാവ തന്നെ വില്ലന്‍ വേഷം ചെയ്യണമെന്നതായിരുന്നു. എന്നാല്‍ ഇക്കാര്യം പറയാന്‍ പലതവണ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും റിസബാവയെ കിട്ടിയില്ല. കുറേനാള്‍ ഇങ്ങനെ വിളിച്ചിട്ട് കിട്ടാതിരുന്നതുകൊണ്ട് നേരില്‍ ചെന്നുകാണാന്‍ ശ്രമിച്ചു. അതും നടന്നില്ല. ഒടുവില്‍ ഒരു ദിവസം അദ്ദേഹത്തെ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിച്ചു. ഈ അവസരങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും പണം ഒരു പ്രശ്നമാകില്ലെന്നും പറഞ്ഞു. പക്ഷേ അതൊന്നും ശരിയാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.”

”താന്‍ നായകനാകാനാണ് ശ്രമിക്കുന്നതെന്നും അതിന് ഏതാനും അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും ഇനി വില്ലന്‍ വേഷത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നുമായിരുന്നു അന്ന് റിസബാവ പറഞ്ഞ മറുപടി. എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം തീരുമാനം മാറ്റിയില്ല. ഒടുവില്‍ റീമേക്ക് ചെയ്തവര്‍ മറ്റു നടന്‍മാരെ ആ വേഷത്തിലേക്ക് കൊണ്ടുവന്നു. ഇതിന് ശേഷം റിസബാവ വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. പിന്നീട് നിലനില്‍പ്പിനായി സീരിയലിലേക്ക് മാറി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പിന്നീട് റിസബാവയെ കാണുന്നത്.”

”ആ സമയം അദ്ദേഹം അസുഖങ്ങള്‍ ബാധിച്ച് അവശനാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളും ചെക്ക് കേസുകളും വേറെ. അന്ന് ആ അവസരങ്ങള്‍ കളയാതിരുന്നെങ്കില്‍ ഈ ഗതികേട് വരുമായിരുന്നോ എന്ന് ഞാന്‍ ചോദിച്ചു. ഒരു സുഹൃത്തിന്റെ വാക്ക് കേട്ടാണ് അന്ന് ആ വേഷങ്ങള്‍ ഏറ്റെടുക്കാതിരുന്നതെന്ന് റിസബാവ പറഞ്ഞു. ആ സുഹൃത്തിന്റെ പേരും അദ്ദേഹം പറഞ്ഞിരുന്നു, അത് ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്നില്ല” എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

Latest Stories

സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റിംഗ് ശൈലി നോക്കി പഠിക്കാനാണ് സഞ്ജുവിനോട് ഞാൻ പറഞ്ഞത്: സാംസൺ വിശ്വനാഥ്

'ഒരു മകന്റെ ഏറ്റവും വലിയ സ്വപ്നം'; പിതാവിന് ജേഴ്സിയും മെഡലും നൽകി ആദരിച്ച് ശിവം ദുബെ

സഞ്ജു അന്ന് എന്നോട് പറഞ്ഞ ആ ഒരു കാര്യത്തിൽ നിന്ന് എനിക്ക് മനസിലായി എന്തുകൊണ്ടാണ് അവൻ എല്ലാവർക്കും പ്രിയപെട്ടവനായതെന്ന്: സൂര്യകുമാർ യാദവ്

'മൊജ്തബ ഖമനയി സുഖമായിരിക്കുന്നു'; പരിക്കേറ്റെന്ന വാർത്തകളോട് പ്രതികരിച്ച് യൂസഫ് പെസെഷ്കിയാൻ

'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇറാന് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം

'ഇന്ത്യ എല്ലാ ടീമുകളെയും വിളിച്ച് വരുത്തും, എന്നിട്ട് നാണംകെടുത്തി തോൽപ്പിക്കും'; താരങ്ങളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി മുൻ പാക് താരം

ഫുക്കറ്റിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പൊട്ടി അപകടം; വീല്‍ ഊരിത്തെറിച്ച് തെന്നി നീങ്ങി, ഹാര്‍ഡ് ലാന്‍ഡിങ്ങില്‍ തെന്നി മാറി ദുരന്തം; ആര്‍ക്കും പരിക്കില്ല

ഹോര്‍മൂസില്‍ ഇന്ത്യയിലേക്ക് വന്ന തായ് കപ്പലിന് നേര്‍ക്ക് ആക്രമണം; കപ്പലിന് തീപിടിച്ചു

വീട്ടുകാർ പ്രണയം എതിർത്തു, കാമുകനുമായി കേരളത്തിലെത്തിയ വൈറൽ താരം മൊണാലിസ വിവാഹിതയാകുന്നു