'അവരെ വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല; 20ാം വയസ്സിലെ വിവാഹജീവിതം സുന്ദരമായിരുന്നു, പക്ഷേ...' ; വിവാഹമോചനത്തെ കുറിച്ച് രേവതി

1983 ല്‍ തമിഴ് സിനിമാ ലോകത്ത് തുടങ്ങിയ യാത്ര ഇപ്പോഴും തുടരുകയാണ് നടി രേവതി. ഇപ്പോഴിതാ നടിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒരു മകള്‍ വേണമെന്ന് ആഗ്രഹിച്ചിരുന്ന കാലത്തെ പറ്റിയുമൊക്കെ രേവതി ജോലി ലൂക്കോസുമായി നടത്തിയ അഭിമുഖത്തില്‍ മനസ് തുറന്ന് സംസാരിക്കുന്നുണ്ട്.

രേവതിയുടെ വാക്കുകള്‍

ഇരുപതാമത്തെ വയസ്സിലായിരുന്നു വിവാഹം, എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരാളെയാണ് കല്യാണം കഴിച്ചത്. സ്‌നേഹിച്ച ആളെ തന്നെയാണ് കെട്ടിയത്. അമ്മയുടെയും അച്ഛന്റെയും പൂര്‍ണ്ണസമ്മതത്തോടെയായിരുന്നു വിവാഹം. അവര്‍ ഓക്കേ പറഞ്ഞിരുന്നില്ലെങ്കില്‍ ഞാന്‍ കാത്തിരുന്നേനേ, കാരണം എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിച്ചിട്ട് ഞാന്‍ ജീവിക്കില്ല. അത് തീര്‍ച്ചയാണ്.

അങ്ങനെ സുരേഷും ഞാനും കല്യാണം കഴിച്ചു, ഞങ്ങള്‍ക്ക് സുന്ദരമായ ഒരു ജീവിതമായിരുന്നു. പക്ഷേ എപ്പോഴോ ഭാര്യാ ഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ പറ്റില്ലാ എന്ന് രണ്ട് പേര്‍ക്കും തോന്നിയപ്പോള്‍ ആദ്യം പറഞ്ഞത് സുരേഷിന്റെ അമ്മയുടെ അടുത്താണ്. പ

ഞങ്ങള്‍ അഞ്ചാറ് വര്‍ഷം കൂടി അതിനായി ശ്രമിച്ചിരുന്നു, പക്ഷേ വര്‍ക്കൌട്ടാകുന്നില്ലെന്ന് മനസിലാക്കിയ ശേഷമാണ് പിരിഞ്ഞത്. നല്ല സുഹൃത്തുക്കളില്‍ നിന്ന് ശത്രുതയിലേക്ക് മാറുന്നതിന് മുന്‍പ് പിരിയുന്നതാണ് നല്ലത്. വിവാഹവും സൌഹൃദവും വേറെയാണ്. അങ്ങനെ ഒന്നിച്ച് ഇനിയും ജീവിക്കണമെന്ന് തോന്നിയില്ല, സ്വയം സത്യസന്ധത പുലര്‍ത്തുന്നതല്ലേ നല്ലത്. അതിനാലാണ് രണ്ടുപേരുടെയും തീരുമാനത്തോടെ വേര്‍പിരിഞ്ഞത് എന്ന് നേരേ ചൊവ്വേ അഭിമുഖത്തില്‍ രേവതി പറഞ്ഞു.

ഇപ്പോഴും കാണാറും സംസാരിക്കാറുമുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടി പറഞ്ഞിട്ടുണ്ട്. വേര്‍പിരിഞ്ഞ് ജീവിക്കുന്നതില്‍ ഞങ്ങള്‍ രണ്ട് പേരും കുറെക്കൂടി സന്തോഷത്തോടെയാണ് ജീവിക്കുന്നത്. വിവാഹത്തില്‍ കോംപ്രമൈസസ് വേണം. ഞങ്ങള്‍ക്ക് വേറെ ഉത്തരവാദിത്തങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പിരിയുന്നതില്‍ വേറെ പ്രതിസന്ധിയുണ്ടായില്ല. കുട്ടികളില്ലാത്തതും ഒരു കാരണമാണ്. അതുകൊണ്ട് സന്തോഷത്തോടെ ജീവിക്കാന്‍ പിരിഞ്ഞു കഴിയുക എന്നത് ഞങ്ങള്‍ ഒരു തീരുമാനമെടുക്കുകയായിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി