നിര്‍മ്മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും ഏറ്റമുട്ടല്‍ അനാവശ്യം: രഞ്ജി പണിക്കര്‍ 

മലയാള സിനിമകളുടെ ഒടിടി റിലീസിന്റെ പേരില്‍ തിയേറ്ററുടമകളുടെയും നിര്‍മ്മാതാക്കളുടെയും ഏറ്റമുട്ടല്‍ അനാവശ്യമെന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. നിര്‍മാതാക്കളും തിയറ്ററുടമകളും ഏറ്റുമുട്ടുന്നത് ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യില്ലെന്നും രഞ്ജി പണിക്കര്‍ വ്യക്തമാക്കി.

നെറ്റ് സ്ട്രീമിങ്ങ് പ്‌ളാറ്റ്‌ഫോമിന്റെ സാധ്യതകള്‍ക്കൊപ്പം തിയറ്ററുകളും നിലനില്‍ക്കണം. സിനിമാ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രി ശുഭസൂചന നല്‍കുമ്പോള്‍ നെറ്റ് സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമിലെ മലയാള സിനിമാ പ്രവേശത്തെചൊല്ലിയുള്ള ഏറ്റുമുട്ടല്‍ അനാവശ്യമാണെന്ന് വ്യക്തമാക്കുകയാണ് രഞ്ജി പണിക്കര്‍. നെറ്റ് സ്ട്രീമിലേക്ക് മലയാളത്തില്‍ നിന്നും സിനിമകളെത്തുമ്പോള്‍ തിയറ്റര്‍ യുഗം അസ്തമിക്കുമെന്ന വാദത്തോട് യോജിപ്പില്ല. തിയറ്ററില്‍ സിനിമ കാണാന്‍ ജനത്തിന് താല്‍പര്യമുള്ള കാലത്തോളം അത് നിലനില്‍ക്കുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

നെറ്റ് സ്ട്രീമിങ് പ്‌ളാറ്റ്‌ഫോമുകളും തിയറ്ററുകളും ഒരുപോലെ നിലനില്‍ക്കുന്ന അവസ്ഥയുണ്ടാകണം. ബാധ്യതകളുള്ള നിര്‍മാതാക്കള്‍ക്ക് നെറ്റ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താനാകണം. പ്രശ്‌നപരിഹാരത്തിനായി സംഘടനാതല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിനിമയുണ്ടെങ്കിലെ മറ്റെന്ത് സംവിധാനത്തിനും ഈ മേഖലയില്‍ നിലനില്‍പ്പുള്ളുവെന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ ഓര്‍ക്കണമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ