ഇന്നസെന്റ് മരിച്ച സമയത്ത് ഡബ്ല്യു.സി.സിയിലെ അംഗങ്ങള്‍ എവിടെ ആയിരുന്നു? പ്രതികരിച്ച് രമ്യ നമ്പീശന്‍

കഴിഞ്ഞ നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന മലയാളികളുടെ പ്രിയ താരം ഇന്നസെന്റ് അടുത്തിടെയാണ് വിട പറഞ്ഞത്. മാര്‍ച്ച് 26ന് ആയിരുന്നു ഇന്നസെന്റ് അന്തരിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തെ അവസാനമായി ഒരു നോക്കു കാണാനായി എത്തിയിരുന്നു.

എന്നാല്‍ തിരക്കഥാകൃത്തും ഡബ്ല്യൂസിസിയിലെ അംഗവുമായ ദീദി ദാമോദരന്‍ ഇന്നസെന്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്നസെന്റിന്റെ മരണം നല്‍കുന്ന വേദനയിലും അതിജീവിതയോട് അനാദരവ് കാട്ടിയ താരത്തിന് മാപ്പില്ല എന്നായിരുന്നു ദീദിയുടെ വാക്കുകള്‍.

ഇതിന് പിന്നാലെ ഇന്നസെന്റിനെ കാണാന്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ എത്താതിരുന്നതും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. ഇന്നസെന്റിന്റെ മരണം ഡബ്ല്യൂസിസി ബഹിഷ്‌ക്കരിച്ചതാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നടി രമ്യ നമ്പീശന്‍ ഇപ്പോള്‍. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

‘ഇന്നസെന്റ് മരിച്ച സമയത്ത് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ അവിടെ എത്തിയില്ല, റീത്ത് വച്ചില്ല എന്ന ചര്‍ച്ചകളൊക്കെ നടന്നിരുന്നു അതൊക്കെ കേട്ടിരുന്നോ?’ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് രമ്യ നമ്പീശന്റെ മറുപടി. ‘എന്തോ ചില കാര്യങ്ങള്‍ ഞാന്‍ കേള്‍ക്കാറില്ല’ എന്നാണ് തമാശയോടെ രമ്യ പറയുന്നത്.

ഈ വിഷയത്തില്‍ സംവിധായിക ശ്രുതി ശരണ്യവും പ്രതികരിച്ചു. ”അത് വളരെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങള്‍ അല്ലേ, അതുകൊണ്ട് അതിനോട് വിയോജിപ്പുകളുണ്ടാവും യോജിപ്പുകളുണ്ടാവാം. ഇതുമായിട്ട് അതിന് ബന്ധമില്ലല്ലോ” എന്നാണ് സംവിധായിക പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ