ഞങ്ങള്‍ക്കും കുടുംബജീവിതത്തില്‍ ശ്രദ്ധിക്കണം, വ്യായാമം ചെയ്യണം.. പിന്നീട് ഖേദിക്കരുത്: രശ്മിക മന്ദാന

തന്റെ തൊഴിലിനോടുള്ള രശ്മിക മന്ദാനയുടെ പ്രതിബന്ധതയെ കുറിച്ച് നടിയുടെ പുതിയ ചിത്രം ‘ദ ഗേള്‍ഫ്രണ്ടി’ന്റെ നിര്‍മ്മാതാവ് സംസാരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്ന് മണിക്കൂര്‍ മാത്രമാണ് രശ്മിക ഉറങ്ങിയതെന്നും പ്രതിഫലം പോലും ആദ്യം വേണ്ടെന്ന് വച്ചു എന്നായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്.

സന്ദീപ് റെഡ്ഡി വംഗയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തില്‍ ജോലി ചെയ്യാന്‍ നടി ദീപിക പദുകോണ്‍ എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെട്ടത് വിവാദമായ സാഹചര്യത്തിലാണ് ഈ പ്രസ്താവന വരുന്നത്. ഇതോടെ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രശ്മിക. താന്‍ അമിതമായി ജോലി ചെയ്യുന്നയാളാണ്, എന്നാല്‍ ആ നിര്‍ദേശം മറ്റാര്‍ക്കും നല്‍കില്ല എന്നാണ് രശ്മിക പറയുന്നത്.

ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ജോലി താന്‍ ഏറ്റെടുക്കാറുണ്ടെന്നും ഒരു കാര്യം ചെയ്യാനാവില്ലെന്ന് ടീംമംഗങ്ങളോട് പറയുന്നയാളല്ല താന്‍ എന്നാണ് രശ്മിക പറയുന്നത്. ”തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഞാന്‍ അധികം ജോലി ചെയ്യാറുണ്ട്. ഒരു സാധാരണ മനുഷ്യന് ചെയ്യാനാവുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഏറ്റെടുക്കുന്നു.”

”ഒരു കാര്യം ചെയ്യാന്‍ സാധിക്കില്ല എന്ന് എന്റെ ടീമംഗങ്ങളോട് പറയുന്ന ആളല്ല ഞാന്‍. അവര്‍ പ്രയാസം അനുഭവിക്കുന്നു എന്ന് ഞാന്‍ മനസിലാക്കുമ്പോള്‍, ലൊക്കേഷന്‍ ഇപ്പോള്‍ മാത്രമേ കിട്ടുകയുള്ളൂ, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം ഷൂട്ട് ചെയ്യേണ്ടതുണ്ട് എന്നെല്ലാം അവര്‍ പറയുമ്പോള്‍ ഞാന്‍ അത് കേള്‍ക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യും.”

”ഇത് തന്നെയാണ് ദിവസേന നടക്കാറുള്ളത്. ഞാന്‍ എന്റെ ടീമംഗങ്ങള്‍ക്ക് നല്‍കുന്ന സ്നേഹവും ബഹുമാനവുമാണത്. എങ്കിലും അഭിനേതാക്കളെ കൊണ്ട് കൂടുതല്‍ സമയം ജോലി ചെയ്യിക്കരുതെന്നേ ഞാന്‍ പറയൂ. അഭിനേതാക്കള്‍ മാത്രമല്ല സംവിധായകര്‍, ലൈറ്റ്മാന്‍മാര്‍, സംഗീതം അങ്ങനെ എല്ലാവര്‍ക്കും 9 മണി മുതല്‍ ആറ് മണി വരെ, അല്ലെങ്കില്‍ അഞ്ച് മണി വരെ ഞങ്ങള്‍ക്ക് ഒരു സമയം അനുവദിക്കുക.”

” കാരണം ഞങ്ങള്‍ക്ക് കുടുംബജീവിതത്തില്‍ കൂടി ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഉറങ്ങേണ്ടതുണ്ട്. വ്യായാമം ചെയ്യേണ്ടതുണ്ട്. ചെറുപ്രായത്തില്‍ ആരോഗ്യവും ഫിറ്റ്നസും ഉള്ളയാളായിരുന്നെങ്കില്‍ എന്ന് ഞാന്‍ പിന്നീട് ഖേദിക്കരുത്” എന്നാണ് രശ്മിക പറയുന്നത്. അതേസമയം, തമ എന്ന ചിത്രമാണ് രശ്മികയുടെതായി ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം